തിരുവനന്തപുരം: അഭയ കേസിൽ വിടുതൽ ഹർജിയുടെ തുടർവാദം തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 133 സാക്ഷികളുടെ മൊഴികളിലോ എഴുപതിലധികം രേഖകളിലോ ഒരിടത്തുപോലും ഫാ. ജോസ് പൂതൃക്കയിൽ സംഭവദിവസം കോട്ടയം സെന്റ് പയസ് ടെൻത് ഹോസ്റ്റൽ പരിസരത്ത് എത്തി എന്നതിന് യാതൊരു തെളിവുമില്ലായെന്നും ആ സ്ഥിതിക്ക് ഫാ. പൂതൃക്കയിലിനെ കേസിൽനിന്ന് ഒഴിവാക്കണമെന്നും രണ്ടാം പ്രതിയുടെ അഭിഭാഷകൻ ജെ. ജോസ് വാദിച്ചു. തെളിവ് ഹാജരാക്കുന്നതിന് സിബിഐ സമയം ആവശ്യപ്പെട്ടതോടെ കേസ് 24 ലേക്ക് നീട്ടിവച്ചു.