കോട്ടയം: കുറിച്ചി എൻഎസ്എസ് ഹോമിയോ മെഡിക്കൽ കോളജിൽ രണ്ട് പേർ വ്യാജരേഖ ചമച്ച് റീഡർ തസ്തികയിൽ നിയമനംനേടിയെന്ന പരാതിയിൽ ആറു പേർക്കെതിരേ പ്രാഥമിക അന്വേഷണത്തിനു കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടു.
കമ്യൂണിറ്റി മെഡിസിൻ, പതോളജി വിഭാഗങ്ങളിൽ റീഡർ തസ്തികയിലേക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡോ. വി. വിനോദ് കുമാർ, ഡോ. ജി. ശ്രീദേവി എന്നിവർ നിയമനം നേടിയെന്ന പരാതിയിലാണു കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് റീഡർമാരെക്കൂടാതെ ഹോമിയോ കോളജ് ചെയർമാൻ, കണ്ട്രോളിംഗ് ഓഫീസർ, കോയന്പത്തൂർ കണ്ണൻപാളയം ആർവിഎസ് ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്കെതിരേയാണ് അന്വേഷണം. ഏപ്രിൽ 20നു മുൻപ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി നിർദേശിച്ചു.
കമ്യൂണിറ്റി മെഡിസിൻ, പതോളജി വിഭാഗങ്ങളിൽ റീഡർ തസ്തികയിലേക്ക് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡോ. വി. വിനോദ് കുമാർ, ഡോ. ജി. ശ്രീദേവി എന്നിവർ നിയമനം നേടിയെന്ന പരാതിയിലാണു കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് റീഡർമാരെക്കൂടാതെ ഹോമിയോ കോളജ് ചെയർമാൻ, കണ്ട്രോളിംഗ് ഓഫീസർ, കോയന്പത്തൂർ കണ്ണൻപാളയം ആർവിഎസ് ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നിവർക്കെതിരേയാണ് അന്വേഷണം. ഏപ്രിൽ 20നു മുൻപ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി നിർദേശിച്ചു.