തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തിനെതിരേ സർക്കാർ കടുത്ത നടപടികളിലേക്കു നീങ്ങുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്കു പോകുന്നതിനു ഗതാഗതമന്ത്രി നിർദേശിച്ചു.
ഇതിന്റെ ഭാഗമായി ബസ് ഉടമകൾക്കു പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നു കാണിച്ച് ആർടിഒമാർ നോട്ടീസ് നൽകുക. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാനാണു സർക്കാർ നീക്കം.
ബസുടമകൾ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ഇതിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം നഗരത്തിൽ കുറേ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിൽ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുമില്ല. സമരവുമായി മുന്നോട്ടുപോകുമെന്നു സ്വകാര്യ ബസുടമകളുടെ പ്രതിനിധികൾ പറയുന്നു. തിരുവനന്തപുരം ഒഴിച്ചു മറ്റു സ്ഥലങ്ങളിൽ സമരംം ശക്തമാണെന്നും ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും പ്രതിനിധികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി ബസ് ഉടമകൾക്കു പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നു കാണിച്ച് ആർടിഒമാർ നോട്ടീസ് നൽകുക. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാനാണു സർക്കാർ നീക്കം.
ബസുടമകൾ തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ഇതിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരം നഗരത്തിൽ കുറേ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിൽ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുമില്ല. സമരവുമായി മുന്നോട്ടുപോകുമെന്നു സ്വകാര്യ ബസുടമകളുടെ പ്രതിനിധികൾ പറയുന്നു. തിരുവനന്തപുരം ഒഴിച്ചു മറ്റു സ്ഥലങ്ങളിൽ സമരംം ശക്തമാണെന്നും ഇന്നു മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും പ്രതിനിധികൾ അറിയിച്ചു.