കൊച്ചി: മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി നിയമനത്തിൽ അപാകതയുണ്ടെന്നാരോപിച്ച് എറണാകുളം കുറുമശേരി സ്വദേശി ടി.ആർ. പ്രേംകുമാർ നൽകിയ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. വൈസ് ചാൻസലറായിരിക്കാൻ ബാബു സെബാസ്റ്റ്യനു മതിയായ യോഗ്യതയില്ലെന്ന് ഉത്തരവിൽ പറയുന്നു.
മൂന്നര വർഷമായി എംജി സർവകലാശാലാ വിസിയായി തുടരുന്ന ഡോ. ബാബു സെബാസ്റ്റ്യനു കോടതിവിധിയോടെ സ്ഥാനം നഷ്ടമാകും. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയെങ്കിലും കഴിഞ്ഞ കാലയളവിൽ വിസി എന്ന നിലയിൽ അദ്ദേഹമിറക്കിയ ഉത്തരവുകളും കൈക്കൊണ്ട തീരുമാനങ്ങളും നിലനിൽക്കുമെന്നു വിധിയിൽ പറയുന്നു. വിസി നിയമനത്തിനായി യുജിസി നിഷ്കർഷിച്ച മാനദണ്ഡങ്ങൾ ഡോ. ബാബു സെബാസ്റ്റ്യനെ നിയമിച്ചപ്പോൾ പാലിച്ചില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
സർവകലാശാലയിലോ ഏതെങ്കിലും ഗവേഷണ-അക്കഡേമിക് സ്ഥാപനത്തിലോ പത്തു വർഷം പ്രഫസറായി സേവനം അനുഷ്ഠിക്കണമെന്നതാണു യുജിസിയുടെ പ്രധാന മാർഗനിർദേശം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ (എസ്ഐഇടി) പത്തു വർഷത്തിലേറെക്കാലം ബാബു സെബാസ്റ്റ്യൻ ഡയറക്ടറായിരുന്നു. പത്തു വർഷത്തെ പ്രഫസർ പദവിക്ക് ഇതു തുല്യമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
നിയമനം ലഭിച്ചശേഷം കൈവരിച്ച ഉന്നതനേട്ടങ്ങളും മികവുകളും നിയമനത്തെ ശരിവയ്ക്കാനുതകില്ല. അടിസ്ഥാനയോഗ്യതയെ ഇത്തരം നേട്ടങ്ങളും മികവുംകൊണ്ടു മറികടക്കാൻ കഴിയില്ല.
വിസി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ സർവകലാശാലയുമായോ അഫിലിയേറ്റ് ചെയ്ത കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ വിദഗ്ധരാണു വേണ്ടതെന്നു ചട്ടം പറയുന്നു. എന്നാൽ ഇതും പാലിച്ചില്ല.
ചാൻസലറായ ഗവർണറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും യുജിസിയുടെ പ്രതിനിധിയായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ഡോ. ബൽറാമും സർവകലാശാല സിൻഡിക്കറ്റിന്റെ നോമിനിയായി എംഎൽഎയായിരുന്ന ബെന്നി ബഹനാനും ഉൾപ്പെട്ട സമിതിക്കാണു രൂപം നൽകിയത്.
ബെന്നി ബഹനാൻ ഉന്നത വിദ്യാഭ്യാസ വിദഗ്ധനാണെന്നതിനു തെളിവില്ല. ബെന്നി ബഹനാനെ അംഗമാക്കിയതിലൂടെ സർവകലാശാലയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിൽ പാടില്ലെന്ന യുജിസിയുടെ ചട്ടം ലംഘിക്കുകയും ചെയ്തു. ഇക്കാരണങ്ങളാൽ ഡോ. ബാബു സെബാസ്റ്റ്യനു തുടരാനാവില്ലെന്നു വിധിയിൽ പറയുന്നു.
"യോഗ്യതയുണ്ട്; അപ്പീൽ പോകും'
കോട്ടയം: വൈസ് ചാൻസലറാകാൻ മതിയായ യോഗ്യതയുണ്ടെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നും ഡോ. ബാബു സെബാസ്റ്റ്യൻ. 10 വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
പാലാ സെന്റ് തോമസ് കോളജിൽ 19 വർഷം അസോസ്യേറ്റ് പ്രഫസറായിരുന്നു. 10 വർഷത്തെ പ്രഫസർഷിപ്പോ 10 വർഷം അക്കഡേമിക് അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസോ മതി വൈസ് ചാൻസലറാകാൻ തനിക്കു 11 വർഷം അക്കഡേമിക് അഡ്മിനിസ്ട്രേറ്റീവ് പരിചയമുണ്ടായിരുന്നു. യുജിസി പ്രതിനിധി ഉൾപ്പെടെയുള്ള സേർച്ച് കമ്മിറ്റി മതിയായ യോഗ്യത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിസിയായി നിയമനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി ആദരവോടെയാണു കാണുന്നത്. യുജിസി പ്രതിനിധികൾ പങ്കെടുത്ത സമിതിയാണ് തന്റെ യോഗ്യതകൾ പരിശോധിച്ചത്.
പ്രവൃത്തിപരിചയം ഇങ്ങനെ
കോട്ടയം: 1982ലാണു പാലാ സെന്റ് തോമസ് കോളജ് മലയാളം ഡിപ്പാർട്ട്മെന്റിൽ ലക്ചററായി നിയമിതനായതെന്നു ഡോ.ബാബു സെബാസ്റ്റ്യൻ. 19 വർഷം അധ്യാപകനായും 17 വർഷം എംജി യൂണിവേഴ്സിറ്റിയുടെ റിസർച്ച് ഗൈഡായും പ്രവർത്തിച്ചു. അധ്യാപക ജോലിയിൽനിന്നു ഡെപ്യൂട്ടേഷനിലാണു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (എസ്ഐഇടി) ഡയറക്ടറായി പോയത്. എസ്ഐഇടി ഡയറക്ടറായിരുന്നപ്പോഴാണ് 2014 ഓഗസ്റ്റിൽ വൈസ് ചാൻസലറായി നിയമിതനായത്.
മൂന്നര വർഷമായി എംജി സർവകലാശാലാ വിസിയായി തുടരുന്ന ഡോ. ബാബു സെബാസ്റ്റ്യനു കോടതിവിധിയോടെ സ്ഥാനം നഷ്ടമാകും. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയെങ്കിലും കഴിഞ്ഞ കാലയളവിൽ വിസി എന്ന നിലയിൽ അദ്ദേഹമിറക്കിയ ഉത്തരവുകളും കൈക്കൊണ്ട തീരുമാനങ്ങളും നിലനിൽക്കുമെന്നു വിധിയിൽ പറയുന്നു. വിസി നിയമനത്തിനായി യുജിസി നിഷ്കർഷിച്ച മാനദണ്ഡങ്ങൾ ഡോ. ബാബു സെബാസ്റ്റ്യനെ നിയമിച്ചപ്പോൾ പാലിച്ചില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.
സർവകലാശാലയിലോ ഏതെങ്കിലും ഗവേഷണ-അക്കഡേമിക് സ്ഥാപനത്തിലോ പത്തു വർഷം പ്രഫസറായി സേവനം അനുഷ്ഠിക്കണമെന്നതാണു യുജിസിയുടെ പ്രധാന മാർഗനിർദേശം. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജിയിൽ (എസ്ഐഇടി) പത്തു വർഷത്തിലേറെക്കാലം ബാബു സെബാസ്റ്റ്യൻ ഡയറക്ടറായിരുന്നു. പത്തു വർഷത്തെ പ്രഫസർ പദവിക്ക് ഇതു തുല്യമല്ലെന്നു ഹൈക്കോടതി വിലയിരുത്തി.
നിയമനം ലഭിച്ചശേഷം കൈവരിച്ച ഉന്നതനേട്ടങ്ങളും മികവുകളും നിയമനത്തെ ശരിവയ്ക്കാനുതകില്ല. അടിസ്ഥാനയോഗ്യതയെ ഇത്തരം നേട്ടങ്ങളും മികവുംകൊണ്ടു മറികടക്കാൻ കഴിയില്ല.
വിസി നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ സർവകലാശാലയുമായോ അഫിലിയേറ്റ് ചെയ്ത കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ വിദഗ്ധരാണു വേണ്ടതെന്നു ചട്ടം പറയുന്നു. എന്നാൽ ഇതും പാലിച്ചില്ല.
ചാൻസലറായ ഗവർണറുടെ പ്രതിനിധിയായി ചീഫ് സെക്രട്ടറിയും യുജിസിയുടെ പ്രതിനിധിയായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ ഡോ. ബൽറാമും സർവകലാശാല സിൻഡിക്കറ്റിന്റെ നോമിനിയായി എംഎൽഎയായിരുന്ന ബെന്നി ബഹനാനും ഉൾപ്പെട്ട സമിതിക്കാണു രൂപം നൽകിയത്.
ബെന്നി ബഹനാൻ ഉന്നത വിദ്യാഭ്യാസ വിദഗ്ധനാണെന്നതിനു തെളിവില്ല. ബെന്നി ബഹനാനെ അംഗമാക്കിയതിലൂടെ സർവകലാശാലയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിൽ പാടില്ലെന്ന യുജിസിയുടെ ചട്ടം ലംഘിക്കുകയും ചെയ്തു. ഇക്കാരണങ്ങളാൽ ഡോ. ബാബു സെബാസ്റ്റ്യനു തുടരാനാവില്ലെന്നു വിധിയിൽ പറയുന്നു.
"യോഗ്യതയുണ്ട്; അപ്പീൽ പോകും'
കോട്ടയം: വൈസ് ചാൻസലറാകാൻ മതിയായ യോഗ്യതയുണ്ടെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നും ഡോ. ബാബു സെബാസ്റ്റ്യൻ. 10 വർഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
പാലാ സെന്റ് തോമസ് കോളജിൽ 19 വർഷം അസോസ്യേറ്റ് പ്രഫസറായിരുന്നു. 10 വർഷത്തെ പ്രഫസർഷിപ്പോ 10 വർഷം അക്കഡേമിക് അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരിയൻസോ മതി വൈസ് ചാൻസലറാകാൻ തനിക്കു 11 വർഷം അക്കഡേമിക് അഡ്മിനിസ്ട്രേറ്റീവ് പരിചയമുണ്ടായിരുന്നു. യുജിസി പ്രതിനിധി ഉൾപ്പെടെയുള്ള സേർച്ച് കമ്മിറ്റി മതിയായ യോഗ്യത കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിസിയായി നിയമനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി ആദരവോടെയാണു കാണുന്നത്. യുജിസി പ്രതിനിധികൾ പങ്കെടുത്ത സമിതിയാണ് തന്റെ യോഗ്യതകൾ പരിശോധിച്ചത്.
പ്രവൃത്തിപരിചയം ഇങ്ങനെ
കോട്ടയം: 1982ലാണു പാലാ സെന്റ് തോമസ് കോളജ് മലയാളം ഡിപ്പാർട്ട്മെന്റിൽ ലക്ചററായി നിയമിതനായതെന്നു ഡോ.ബാബു സെബാസ്റ്റ്യൻ. 19 വർഷം അധ്യാപകനായും 17 വർഷം എംജി യൂണിവേഴ്സിറ്റിയുടെ റിസർച്ച് ഗൈഡായും പ്രവർത്തിച്ചു. അധ്യാപക ജോലിയിൽനിന്നു ഡെപ്യൂട്ടേഷനിലാണു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്നോളജി (എസ്ഐഇടി) ഡയറക്ടറായി പോയത്. എസ്ഐഇടി ഡയറക്ടറായിരുന്നപ്പോഴാണ് 2014 ഓഗസ്റ്റിൽ വൈസ് ചാൻസലറായി നിയമിതനായത്.