കണ്ണൂർ: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിരോധം സൃഷ്ടിക്കാൻ പുതുതലമുറ രംഗത്തിറങ്ങണമെന്നു കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ. സമാധാന യോഗങ്ങൾ വെറും പ്രഹസനമായി മാറുകയാണ്.
ശുഹൈബ് വധക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തുന്ന നിരാഹാര സമരത്തിൽ പങ്കെടുക്കുകയായിരുന്നു കെ. സുധാകരൻ. സുധാകരൻ നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം ഇന്നലെ രാവിലെ പത്തരയ്ക്കു കളക്ടറേറ്റിന് മുന്നിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
ജയിലുകളിൽ സിപിഎമ്മുകാർക്ക് എല്ലാ സൗകര്യവും സംവിധാനങ്ങളും ലഭിക്കുന്നു. അതുകൊണ്ടാണ് ഒരു കേസിൽ ജയിലിൽ പോയ സഖാക്കൾക്കു വീണ്ടും ജയിലിൽ പോകാൻ മടിയില്ലാത്തത്. ശുഹൈബ് വധക്കേസിൽ അറസ്റ്റിലായ രണ്ടുപേർ യഥാർഥ പ്രതികളാണോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. രണ്ടു കാരണത്താലാണ് ഇപ്പോൾ ഹാജരായവർ ഡമ്മി പ്രതികളാണെന്നു വിശ്വസിക്കുന്നത്.
ശുഹൈബിനെ ആക്രമിക്കുന്ന സമയത്തു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത് കുറ്റിമുടിയുള്ള രണ്ടു പേരാണ് മഴു പോലുള്ള ആയുധം ഉപയോഗിച്ചു വെട്ടിയതെന്നാണ്. എന്നാൽ, അറസ്റ്റിലായവരുടെ മുടി ഇങ്ങനെയല്ല. സിപിഎം ക്രമിനലുകൾക്ക് വെട്ടിക്കൊലപ്പെടുത്താനും ചില പ്രത്യേക രീതികളുണ്ട്. ശുഹൈബിന്റെ ശരീരത്തിലേറ്റ ചില വെട്ടുകൾക്കു കൃത്യമായി ടി.പി. ചന്ദ്രശേഖരനേറ്റ വെട്ടുമായി സാമ്യമുണ്ട്. ഇതു പരിശോധിച്ചാൽ ഈ സമയം ജയിലിനു പുറത്തായിരുന്ന ചിലരെ സംശയിക്കാം- സുധാകരൻ പറഞ്ഞു.
ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരെ താൻ വന്നു ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്ന എസ്പിയുടെ നിർദേശം പോലും കീഴ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. എസ്പിയുടെ തീരുമാനം മറികടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയെ ഒറ്റപ്പെടുത്തി കേസ് അട്ടിമറിക്കാനാണു പോലീസിലെ സിപിഎം അനുഭാവികൾ ശ്രമിക്കുന്നത്. ഈ കേസിൽ ദുരൂഹതകൾ നീക്കാൻ സിബിഐ അന്വേഷിക്കണം. ഇതു സംബന്ധിച്ചു പാർട്ടി ഉടൻ തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകം നടന്ന ഏഴാം ദിവസമുണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം ആത്മാർഥയുള്ളതല്ല. ആകാശ് തന്നെയാണ് ഈ കേസിലെ പ്രതിയെങ്കിൽ തില്ലങ്കേരിയിലുള്ള ആകാശിനു ശുഹൈബുമായി ഒരു വിരോധവുമില്ല. അപ്പോൾ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതു പുറത്തുകൊണ്ടുവരണം.
പ്രതികളെ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിനകത്തു വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. പിണറായി വിജയന്റെയും പി. ജയരാജന്റെയും സന്തത സഹചാരിയാണ് ഇപ്പോള് അറസ്റ്റിലായ ആകാശ്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി. ജയരാജന്റെ വാക്കിന് ഒരു തരി വിശ്വസ്യതയുണ്ടെങ്കിൽ അതും ഇതോടെ നഷ്ടപ്പെട്ടു. - സുധാകരൻ പറഞ്ഞു.
48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഡിസിസിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇന്ന് അനുസ്മരണ പരിപാടികൾ നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എംഎൽഎമാരായ കെ.സി. ജോസഫ് , സണ്ണി ജോസഫ്, കെ.എം. ഷാജി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ലതിക സുഭാഷ്, സുമാ ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, വി.എ.നരായാണൻ, സജീവ് ജോസഫ്, ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രൻ, യുഡിഎഫ് കൺവീനർ എ.ഡി. മുസ്തഫ, ജോഷി കണ്ടത്തിൽ യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
ശുഹൈബ് വധക്കേസിൽ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തുന്ന നിരാഹാര സമരത്തിൽ പങ്കെടുക്കുകയായിരുന്നു കെ. സുധാകരൻ. സുധാകരൻ നടത്തുന്ന 48 മണിക്കൂർ നിരാഹാര സമരം ഇന്നലെ രാവിലെ പത്തരയ്ക്കു കളക്ടറേറ്റിന് മുന്നിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു.
ജയിലുകളിൽ സിപിഎമ്മുകാർക്ക് എല്ലാ സൗകര്യവും സംവിധാനങ്ങളും ലഭിക്കുന്നു. അതുകൊണ്ടാണ് ഒരു കേസിൽ ജയിലിൽ പോയ സഖാക്കൾക്കു വീണ്ടും ജയിലിൽ പോകാൻ മടിയില്ലാത്തത്. ശുഹൈബ് വധക്കേസിൽ അറസ്റ്റിലായ രണ്ടുപേർ യഥാർഥ പ്രതികളാണോയെന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. രണ്ടു കാരണത്താലാണ് ഇപ്പോൾ ഹാജരായവർ ഡമ്മി പ്രതികളാണെന്നു വിശ്വസിക്കുന്നത്.
ശുഹൈബിനെ ആക്രമിക്കുന്ന സമയത്തു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത് കുറ്റിമുടിയുള്ള രണ്ടു പേരാണ് മഴു പോലുള്ള ആയുധം ഉപയോഗിച്ചു വെട്ടിയതെന്നാണ്. എന്നാൽ, അറസ്റ്റിലായവരുടെ മുടി ഇങ്ങനെയല്ല. സിപിഎം ക്രമിനലുകൾക്ക് വെട്ടിക്കൊലപ്പെടുത്താനും ചില പ്രത്യേക രീതികളുണ്ട്. ശുഹൈബിന്റെ ശരീരത്തിലേറ്റ ചില വെട്ടുകൾക്കു കൃത്യമായി ടി.പി. ചന്ദ്രശേഖരനേറ്റ വെട്ടുമായി സാമ്യമുണ്ട്. ഇതു പരിശോധിച്ചാൽ ഈ സമയം ജയിലിനു പുറത്തായിരുന്ന ചിലരെ സംശയിക്കാം- സുധാകരൻ പറഞ്ഞു.
ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരെ താൻ വന്നു ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്ന എസ്പിയുടെ നിർദേശം പോലും കീഴ് ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. എസ്പിയുടെ തീരുമാനം മറികടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയെ ഒറ്റപ്പെടുത്തി കേസ് അട്ടിമറിക്കാനാണു പോലീസിലെ സിപിഎം അനുഭാവികൾ ശ്രമിക്കുന്നത്. ഈ കേസിൽ ദുരൂഹതകൾ നീക്കാൻ സിബിഐ അന്വേഷിക്കണം. ഇതു സംബന്ധിച്ചു പാർട്ടി ഉടൻ തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകം നടന്ന ഏഴാം ദിവസമുണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം ആത്മാർഥയുള്ളതല്ല. ആകാശ് തന്നെയാണ് ഈ കേസിലെ പ്രതിയെങ്കിൽ തില്ലങ്കേരിയിലുള്ള ആകാശിനു ശുഹൈബുമായി ഒരു വിരോധവുമില്ല. അപ്പോൾ കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതു പുറത്തുകൊണ്ടുവരണം.
പ്രതികളെ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിനകത്തു വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. പിണറായി വിജയന്റെയും പി. ജയരാജന്റെയും സന്തത സഹചാരിയാണ് ഇപ്പോള് അറസ്റ്റിലായ ആകാശ്. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ പി. ജയരാജന്റെ വാക്കിന് ഒരു തരി വിശ്വസ്യതയുണ്ടെങ്കിൽ അതും ഇതോടെ നഷ്ടപ്പെട്ടു. - സുധാകരൻ പറഞ്ഞു.
48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഡിസിസിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇന്ന് അനുസ്മരണ പരിപാടികൾ നടത്തും. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, എംഎൽഎമാരായ കെ.സി. ജോസഫ് , സണ്ണി ജോസഫ്, കെ.എം. ഷാജി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ലതിക സുഭാഷ്, സുമാ ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, വി.എ.നരായാണൻ, സജീവ് ജോസഫ്, ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രൻ, യുഡിഎഫ് കൺവീനർ എ.ഡി. മുസ്തഫ, ജോഷി കണ്ടത്തിൽ യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.