കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിയിൽ കപ്പൽശാലാ അധികൃതർക്കു വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ട്. അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കപ്പൽശാലയിലെ ജോയിന്റ് ഡയറക്ടറും അന്വേഷണസംഘം ചെയർമാനുമായ വി.കെ. അരുണൻ സമർപ്പിച്ച 15 പേജുള്ള റിപ്പോർട്ടിലാണ് കപ്പൽശാലാ അധികൃതരുടെ വീഴ്ച സ്ഥിരീകരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ നടത്തേണ്ട സുരക്ഷാപരിശോധനയിൽവരെ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു ഫാക്ടറി ആക്ട് 1948 പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിക്കു കാരണം അസിറ്റിലിൻ വാതകമാണെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അസിറ്റിലിൻ പല അളവിലാണ് പല സ്ഥലങ്ങളിലും വ്യാപിച്ചിരുന്നത്.
ത്വക്ക് പൂർണമായും നശിച്ച് ശരീരത്തിലെ ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റാണ് അഞ്ചു പേരുടെയും മരണം സംഭവിച്ചിരിക്കുന്നതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് അധികൃതർക്കെതിരേ നടപടി സ്വീകരിക്കണമെന്നു ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ഇന്നു സംസ്ഥാന തൊഴിൽ മന്ത്രാലയത്തിനു സമർപ്പിക്കും. തൊഴിൽമന്ത്രാലയം അറിയിക്കുന്നതിനുസരിച്ച് കേസ് ഫയൽ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കടക്കും. ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ അറ്റകുറ്റപ്പണിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണു പൊട്ടിത്തെറിയുണ്ടായി അഞ്ചു പേർ മരിച്ചത്.
എല്ലാ ദിവസവും രാവിലെ നടത്തേണ്ട സുരക്ഷാപരിശോധനയിൽവരെ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട് വിലയിരുത്തുന്നു. മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു ഫാക്ടറി ആക്ട് 1948 പ്രകാരമുള്ള നിയമലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്. പൊട്ടിത്തെറിക്കു കാരണം അസിറ്റിലിൻ വാതകമാണെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അസിറ്റിലിൻ പല അളവിലാണ് പല സ്ഥലങ്ങളിലും വ്യാപിച്ചിരുന്നത്.
ത്വക്ക് പൂർണമായും നശിച്ച് ശരീരത്തിലെ ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പൊള്ളലേറ്റാണ് അഞ്ചു പേരുടെയും മരണം സംഭവിച്ചിരിക്കുന്നതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് അധികൃതർക്കെതിരേ നടപടി സ്വീകരിക്കണമെന്നു ശിപാർശ ചെയ്യുന്ന റിപ്പോർട്ട് ഇന്നു സംസ്ഥാന തൊഴിൽ മന്ത്രാലയത്തിനു സമർപ്പിക്കും. തൊഴിൽമന്ത്രാലയം അറിയിക്കുന്നതിനുസരിച്ച് കേസ് ഫയൽ ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കടക്കും. ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ അറ്റകുറ്റപ്പണിക്കിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണു പൊട്ടിത്തെറിയുണ്ടായി അഞ്ചു പേർ മരിച്ചത്.