കണ്ണൂർ: അക്രമിസംഘങ്ങളെ നിലയ്ക്കുനിർത്താൻ കണ്ണൂരിൽ കൂടുതൽ പോലീസ് സേന ആവശ്യമാണെന്ന് ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാൻ. അതോടൊപ്പം മറ്റു സൗകര്യങ്ങളും ഒരുക്കണം. 80 ശതമാനം കുറ്റകൃത്യങ്ങളും നടക്കുന്നതു രാത്രിയിലാണ്. അക്രമങ്ങളെക്കുറിച്ചു കൃത്യസമയത്തു വിവരം ലഭിച്ചാൽ മാത്രമേ കുറ്റവാളികളെ പിടികൂടാനാവൂ. കൂടുതൽ കൺട്രോൾ റൂമുകൾ തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.