+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശുഹൈബിനെ വധിച്ചത് ബിനോയ് വിഷയത്തിനു മറയിടാന്‍: കെ.കെ. രമ

കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം ബിനോയ്‌ കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വി
ശുഹൈബിനെ വധിച്ചത് ബിനോയ് വിഷയത്തിനു മറയിടാന്‍: കെ.കെ. രമ
കോഴിക്കോട്: മട്ടന്നൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം ബിനോയ്‌ കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു മറയിടാനാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ. സമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനാണു കൊലപാതകം. ടി.പി. വധക്കേസ് പ്രതികള്‍ക്കു സംഭവത്തില്‍ പങ്കുണ്ടെന്നും രമ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി സിപിഎമ്മും ഗുണ്ടകളുടെ സങ്കേതമായി പാര്‍ട്ടി ഓഫീസുകളും മാറിയിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കു വരെ ജയിലില്‍ സൗകര്യം ഏര്‍പ്പെടുത്തി.

ഭരണത്തിന്‍റെ പിന്‍ബലത്തില്‍ ഒഞ്ചിയത്ത് ഗുണ്ടാസംഘങ്ങളെ കയറൂരി വിടുകയാണ്. ഒഞ്ചിയത്തെ സിപിഎം തേര്‍വാഴ്ചയ്ക്കെതിരേ ആര്‍എംപിഐയുടെ നേതൃത്വത്തില്‍ 21ന് രാവിലെ പത്തിനു ഡല്‍ഹിയിലെ എകെജി ഭവനു സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നു രമ അറിയിച്ചു.