കൊച്ചി: നെടുന്പാശേരി വിമാനത്താവളംവഴി കുവൈറ്റിലേക്കു കടത്താൻ കൊണ്ടുവന്ന 30 കോടി രൂപ വിലവരുന്ന മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ പ്രതികളെ ചോദ്യംചെയ്യാൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ എത്തും. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽനിന്നാണു ലഹരി വസ്തു ഇന്ത്യയിൽ എത്തിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യാന്തര ബന്ധം കണക്കിലെടുത്താണു ഐബിയുടെ ഇടപെടൽ. ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കാനുള്ള നീക്കങ്ങളുമുണ്ട്.
5.100 കിലോഗ്രാം മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അത്താണി വിഐപി റോഡിനു സമീപത്തുനിന്ന് എക്സൈസ് വകുപ്പ് പിടികൂടിയത്. മണ്ണാർക്കാട് കരിന്പ കൈപ്പുള്ളി ഫൈസൽ (34), തട്ടായിൽ അബ്ദുൾ സലാം (35) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ നാളെ എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് എക്സൈസ് എസ്ഐ സുദീപ് കുമാർ പറഞ്ഞു. ചെന്നൈയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുവൈറ്റ് കേന്ദ്രമാക്കി മയക്കുമരുന്നു കടത്ത് നിയന്ത്രിക്കുന്ന കാസർഗോഡ് സ്വദേശി "ഭായി’, എറണാകുളം സ്വദേശി "ബോസ്’, ബാഗിനു രഹസ്യ അറ നിർമിച്ചു നൽകിയ തമിഴ്നാട് സ്വദേശിയായ ബാഗ് നിർമാണത്തൊഴിലാളി എന്നിവരെ ഇനി പിടികൂടാനുണ്ട്.
മയക്കുമരുന്നു പിടികൂടിയ ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡിനു വധഭീഷണിയെന്ന വാർത്ത ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി. ആലുവ ജില്ലാ ഓഫീസിലോ സ്ക്വാഡ് അംഗങ്ങൾക്കോ അത്തരമൊരു ഫോണ് കോൾ ലഭിച്ചിട്ടില്ലെന്നു സ്ക്വാഡ് ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ അറിയിച്ചു.
മയക്കുമരുന്നു കടത്തിനെക്കുറിച്ച് എക്സൈസിനു വിവരങ്ങൾ നൽകിയയാൾക്കു ഭീഷണിസന്ദേശം വന്നതായുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും ബന്ധപ്പെട്ടയാൾ ഇത്തരമൊരു കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർനെറ്റ് ഫോണ് സംവിധാനം മുഖേന ഭീഷണിയെത്തിയെന്നാണു വാർത്തകൾ പുറത്തുവന്നത്.
മയക്കുമരുന്ന് പിടികൂടിയ ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡിനു തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സംസ്ഥാന സമ്മേളനത്തിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രത്യേക പുരസ്കാരങ്ങൾ നൽകും. സിഐ സജി ലക്ഷമണ്, ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവരാണു പുരസ്കാരങ്ങൾ ഏറ്റുവാങ്ങുക.
5.100 കിലോഗ്രാം മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അത്താണി വിഐപി റോഡിനു സമീപത്തുനിന്ന് എക്സൈസ് വകുപ്പ് പിടികൂടിയത്. മണ്ണാർക്കാട് കരിന്പ കൈപ്പുള്ളി ഫൈസൽ (34), തട്ടായിൽ അബ്ദുൾ സലാം (35) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ നാളെ എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്ന് എക്സൈസ് എസ്ഐ സുദീപ് കുമാർ പറഞ്ഞു. ചെന്നൈയിലേക്കും പാലക്കാട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുവൈറ്റ് കേന്ദ്രമാക്കി മയക്കുമരുന്നു കടത്ത് നിയന്ത്രിക്കുന്ന കാസർഗോഡ് സ്വദേശി "ഭായി’, എറണാകുളം സ്വദേശി "ബോസ്’, ബാഗിനു രഹസ്യ അറ നിർമിച്ചു നൽകിയ തമിഴ്നാട് സ്വദേശിയായ ബാഗ് നിർമാണത്തൊഴിലാളി എന്നിവരെ ഇനി പിടികൂടാനുണ്ട്.
മയക്കുമരുന്നു പിടികൂടിയ ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡിനു വധഭീഷണിയെന്ന വാർത്ത ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി. ആലുവ ജില്ലാ ഓഫീസിലോ സ്ക്വാഡ് അംഗങ്ങൾക്കോ അത്തരമൊരു ഫോണ് കോൾ ലഭിച്ചിട്ടില്ലെന്നു സ്ക്വാഡ് ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ അറിയിച്ചു.
മയക്കുമരുന്നു കടത്തിനെക്കുറിച്ച് എക്സൈസിനു വിവരങ്ങൾ നൽകിയയാൾക്കു ഭീഷണിസന്ദേശം വന്നതായുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും ബന്ധപ്പെട്ടയാൾ ഇത്തരമൊരു കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റർനെറ്റ് ഫോണ് സംവിധാനം മുഖേന ഭീഷണിയെത്തിയെന്നാണു വാർത്തകൾ പുറത്തുവന്നത്.
മയക്കുമരുന്ന് പിടികൂടിയ ജില്ലാ എക്സൈസ് സ്പെഷൽ സ്ക്വാഡിനു തിരുവനന്തപുരത്ത് ഇന്നു നടക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ സംസ്ഥാന സമ്മേളനത്തിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രത്യേക പുരസ്കാരങ്ങൾ നൽകും. സിഐ സജി ലക്ഷമണ്, ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവരാണു പുരസ്കാരങ്ങൾ ഏറ്റുവാങ്ങുക.