കൊച്ചി: സിപിഎം പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾക്ക് കഴിയുന്നില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു. ആലപ്പുഴയിൽ കെഎസ്യു സംഘടിപ്പിച്ച സമര കാഹള സംഗമത്തിന് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടത് സംഗമത്തിന് മുന്നോടിയായി നടന്ന റാലി കണ്ട് വിറളി പൂണ്ടതിനാലാണ്. പോലീസ് സഹായത്തോടെയായിരുന്നു ആക്രമണം നടന്നത്. ഉത്തരേന്ത്യയിലെ ആർഎസ്എസിന്റെ അതേ പകർപ്പായി സിപിഎം മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയും പോലീസും അക്രമകാരികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അഭിജിത്ത് കുറ്റപ്പെടുത്തി.
ശുഹൈബ് വധത്തിൽ പങ്കില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിച്ചു പറയുന്പോഴും പിടിക്കപ്പെടുന്നത് സിപിഎം പ്രവർത്തകരാണ്. ഇത്തരം അക്രമങ്ങൾ കെഎസ്യു പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ കാന്പസുകളിൽ കാന്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബ് വധത്തിൽ പങ്കില്ലെന്ന് സിപിഎം നേതാക്കൾ ആവർത്തിച്ചു പറയുന്പോഴും പിടിക്കപ്പെടുന്നത് സിപിഎം പ്രവർത്തകരാണ്. ഇത്തരം അക്രമങ്ങൾ കെഎസ്യു പ്രോത്സാഹിപ്പിക്കില്ലെന്നും അക്രമ രാഷ്ട്രീയത്തിനെതിരെ കാന്പസുകളിൽ കാന്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.