കോഴിക്കോട്: തടവുകാര്‍ക്കുള്ള അടിയന്തര പരോൾ നല്കുന്നതില് ജയില്‍വകുപ്പിന്റെ ഭാഗത്തുനിന്നു കടുത്ത വീഴ്ച. തടവുകാര്‍ അപേക്ഷ നല്കിയാല് ജയില്‍ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന മുൻ ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ ഉത്തരവാണ് ജയിൽ ഉന്നതരുടെ അറിവോടെ അട്ടിമറിക്കപ്പെട്ടത്.
അടിയന്തരാവധിക്കായി തടവുകാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു 2016 മേയ് 31ന് അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിംഗ് ഉത്തരവ് പുറത്തിറക്കിയത്.
ബന്ധുക്കള്‍ ഗുരുതര രോഗാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെങ്കില്‍ തടവുകാര്‍ക്ക് അടിയന്തര പരോൾ നല്‍കാറുണ്ട്. തടവുകാരന്റെ വീടിനു നാശനഷ്ടം സംഭവിച്ചാലും ഇപ്രകാരം അവധി നല്‍കാറുണ്ട്. ഈ രണ്ടു കാരണങ്ങളിലും ക്രമക്കേടു കണ്ടതിനെത്തുടര്‍ന്നായിരുന്നു പരോളിനെക്കുറിച്ചു ജയില്‍വകുപ്പ് അന്വേഷിക്കണമെന്നു ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയത്.ജയില്‍ സൂപ്രണ്ടിനു നേരിട്ട് അന്വേഷിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ ഏതെങ്കിലും ഒരു ജയില്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം. അപേക്ഷയില്‍ പറയുന്ന വസ്തുതകള്‍ സത്യസന്ധമാണോയെന്നു ജയില്‍ സൂപ്രണ്ടിനു റിപ്പോര്‍ട്ട് നല്‍കണം.
ജയിലും തടവുകാരന്റെ സ്വദേശവും ഏറെ അകലെയാണെങ്കില്‍ സ്വദേശത്തിന് ഏറ്റവും അടുത്തുള്ള ജയില്‍ സൂപ്രണ്ടിന് അന്വേഷണം കൈമാറാനും അനുമതി നല്‍കിയിരുന്നു. ജയില്‍വകുപ്പ് അന്വേഷണം നിലച്ചെങ്കിലും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിന്നീടു പരോള്‍ അനുവദിച്ചുതുടങ്ങി. ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്തരെയാണു സാധാരണ സ്പെഷൽ ബ്രാഞ്ചെന്ന ഇന്റലിജൻസ് വിംഗിൽ നിയമിക്കുക.രാഷ്ട്രീയ തടവുകാര്‍ക്കു പരോള്‍ അനുവദിക്കുന്നതില്‍ പലപ്പോഴും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മൃദുസമീപനം കാണിക്കാറുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കു ചട്ടംലംഘിച്ചു പരോള്‍ അനുവദിച്ചെന്നു കാണിച്ചു ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ജയില്‍ ഡിജിപിക്കു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു. അത് അന്വേഷിക്കാതെ ചവറ്റുകുട്ടയിൽ തള്ളി. ഇതിനു പിന്നാലെയാണു ഇപ്പോള്‍ വീണ്ടും പരോള്‍ അനുവദിച്ചതു വിവാദമാവുന്നത്.
അടിയന്തരാവധിക്കായി തടവുകാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി സംശയിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു 2016 മേയ് 31ന് അന്നത്തെ ജയില്‍ ഡിജിപിയായിരുന്ന ഋഷിരാജ് സിംഗ് ഉത്തരവ് പുറത്തിറക്കിയത്.
ബന്ധുക്കള്‍ ഗുരുതര രോഗാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണെങ്കില്‍ തടവുകാര്‍ക്ക് അടിയന്തര പരോൾ നല്‍കാറുണ്ട്. തടവുകാരന്റെ വീടിനു നാശനഷ്ടം സംഭവിച്ചാലും ഇപ്രകാരം അവധി നല്‍കാറുണ്ട്. ഈ രണ്ടു കാരണങ്ങളിലും ക്രമക്കേടു കണ്ടതിനെത്തുടര്‍ന്നായിരുന്നു പരോളിനെക്കുറിച്ചു ജയില്‍വകുപ്പ് അന്വേഷിക്കണമെന്നു ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയത്.ജയില്‍ സൂപ്രണ്ടിനു നേരിട്ട് അന്വേഷിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ ഏതെങ്കിലും ഒരു ജയില്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നായിരുന്നു ഡിജിപിയുടെ നിര്‍ദേശം. അപേക്ഷയില്‍ പറയുന്ന വസ്തുതകള്‍ സത്യസന്ധമാണോയെന്നു ജയില്‍ സൂപ്രണ്ടിനു റിപ്പോര്‍ട്ട് നല്‍കണം.
ജയിലും തടവുകാരന്റെ സ്വദേശവും ഏറെ അകലെയാണെങ്കില്‍ സ്വദേശത്തിന് ഏറ്റവും അടുത്തുള്ള ജയില്‍ സൂപ്രണ്ടിന് അന്വേഷണം കൈമാറാനും അനുമതി നല്‍കിയിരുന്നു. ജയില്‍വകുപ്പ് അന്വേഷണം നിലച്ചെങ്കിലും സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പിന്നീടു പരോള്‍ അനുവദിച്ചുതുടങ്ങി. ഭരിക്കുന്ന പാർട്ടിയുടെ വിശ്വസ്തരെയാണു സാധാരണ സ്പെഷൽ ബ്രാഞ്ചെന്ന ഇന്റലിജൻസ് വിംഗിൽ നിയമിക്കുക.രാഷ്ട്രീയ തടവുകാര്‍ക്കു പരോള്‍ അനുവദിക്കുന്നതില്‍ പലപ്പോഴും മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മൃദുസമീപനം കാണിക്കാറുണ്ട്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കു ചട്ടംലംഘിച്ചു പരോള്‍ അനുവദിച്ചെന്നു കാണിച്ചു ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ജയില്‍ ഡിജിപിക്കു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു. അത് അന്വേഷിക്കാതെ ചവറ്റുകുട്ടയിൽ തള്ളി. ഇതിനു പിന്നാലെയാണു ഇപ്പോള്‍ വീണ്ടും പരോള്‍ അനുവദിച്ചതു വിവാദമാവുന്നത്.