മുള്ളേരിയ(കാസർഗോഡ്): ദേശസാത്കൃത ബാങ്കുകളിൽനിന്ന് ഓണ്‍ലൈനായി വായ്പകൾ തരപ്പെടുത്തി നൽകാമെന്നുപറഞ്ഞു തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി നിരവധിയാളുകളിൽനിന്നു ലക്ഷങ്ങൾ തട്ടിയ കേസിൽ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി സാമിനെ(48) കൊല്ലം ചടയമംഗലത്തു നിന്നു ബേഡകം പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റിക്കോലിലും പരിസരത്തുമുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫോണ്‍ നന്പർ ശേഖരിച്ച പോലീസ് നിരന്തരം നടത്തിയ ശ്രമത്തിൽ സാമിനുമായി ബന്ധപ്പെട്ടു. തങ്ങൾക്കു വൻ തുക വായ്പ ആവശ്യമുണ്ടെന്നും അതിനുവേണ്ട ജാമ്യവസ്തു നൽകാമെന്നും എങ്ങനെയും വായ്പ തരപ്പെടുത്തിത്തരണമെന്നും എത്ര പണം വേണമെങ്കിലും നൽകാമെന്നും ഉറപ്പു നൽകി. പണം ഓണ്‍ലൈനായി തന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ മതിയെന്നും ഒപ്പം വിവരങ്ങൾ അറിയിച്ചാൽ വായ്പ ഉറപ്പാക്കാമെന്നും ഇയാൾ പോലീസിനു വാഗ്ദാനം നൽകി.
ഇയാളിൽനിന്നു ലഭിച്ച ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു ബാങ്കിലെത്തിയ പോലീസ് ഫോട്ടോയുടെ പകർപ്പ് സംഘടിപ്പിച്ചു. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബേഡകം എസ്ഐ ദാമോദരൻ, എഎസ്ഐ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർ അജയൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ സംസ്ഥാന വ്യാപകമായി ദീർഘ കാലമായി ഇയാൾ നടത്തിയ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. ചുരുങ്ങിയത് 10,000 രൂപയാണ് ഓണ്‍ ലൈനായി ഈടാക്കിയിരുന്നത്.
കുറ്റിക്കോലിലും പരിസരത്തുമുള്ളവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഫോണ്‍ നന്പർ ശേഖരിച്ച പോലീസ് നിരന്തരം നടത്തിയ ശ്രമത്തിൽ സാമിനുമായി ബന്ധപ്പെട്ടു. തങ്ങൾക്കു വൻ തുക വായ്പ ആവശ്യമുണ്ടെന്നും അതിനുവേണ്ട ജാമ്യവസ്തു നൽകാമെന്നും എങ്ങനെയും വായ്പ തരപ്പെടുത്തിത്തരണമെന്നും എത്ര പണം വേണമെങ്കിലും നൽകാമെന്നും ഉറപ്പു നൽകി. പണം ഓണ്‍ലൈനായി തന്റെ അക്കൗണ്ടിലേക്ക് അയച്ചാൽ മതിയെന്നും ഒപ്പം വിവരങ്ങൾ അറിയിച്ചാൽ വായ്പ ഉറപ്പാക്കാമെന്നും ഇയാൾ പോലീസിനു വാഗ്ദാനം നൽകി.
ഇയാളിൽനിന്നു ലഭിച്ച ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു ബാങ്കിലെത്തിയ പോലീസ് ഫോട്ടോയുടെ പകർപ്പ് സംഘടിപ്പിച്ചു. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ സ്ഥലം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബേഡകം എസ്ഐ ദാമോദരൻ, എഎസ്ഐ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫീസർ അജയൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ സംസ്ഥാന വ്യാപകമായി ദീർഘ കാലമായി ഇയാൾ നടത്തിയ തട്ടിപ്പിന്റെ ചുരുളഴിയുകയായിരുന്നു. ചുരുങ്ങിയത് 10,000 രൂപയാണ് ഓണ്‍ ലൈനായി ഈടാക്കിയിരുന്നത്.