കൊച്ചി: ഫയലുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും സെക്രട്ടേറിയറ്റിൽ സമൂലമാറ്റങ്ങൾ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനത്തോടെ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ രണ്ടുവർഷം പൂർത്തിയാക്കാനൊരുങ്ങുന്പോഴും കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. സെക്രട്ടേറിയറ്റിൽ നിലവിൽ 94,932 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നു വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനുവിനു ലഭിച്ച രേഖകളിൽനിന്നു വ്യക്തമാകുന്നു.
ഇ. ചന്ദ്രശേഖരൻ കൈയാളുന്ന റവന്യൂ വകുപ്പ് 17,898 ഫയലുകളുമായി ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരമാണ് തൊട്ടുപിന്നിൽ. വകുപ്പിൽ നടപടിക്രമങ്ങൾ പൂർത്തിയാകാതെ 11,564 ഫയലുകളാണുള്ളത്. ആരോഗ്യവും കുടുബക്ഷേമവും 8941, കൃഷി 5484, ധനകാര്യം 5264, വ്യവസായം 5,170, തൊഴിൽ 3335, വിജിലൻസ് 2,695 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ അവസ്ഥ.
അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള 980 ഫയലുകളാണു റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. ആരോഗ്യവും കുടുബക്ഷേമത്തിലും 386, ധനകാര്യത്തിൽ 171 എന്നിങ്ങനെ ഫയലുകൾ അഞ്ചു വർഷമായി പൊടിപിടിച്ചിരിക്കുന്നു. ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ പഴക്കമുള്ള ഫയലുകളും ഒന്നു മുതൽ രണ്ടു വർഷം വരെ പഴക്കമുള്ള ഫയലുകളും റവന്യൂ വകുപ്പിലാണധികവും. ഫയലുകളിൽ പരിഹാരം കാണുന്നതിനായി അതാതു വകുപ്പുകളിൽ അദാലത്തുകൾ നടത്തുന്നതായും വിവരാകാശ രേഖയിൽ പറയുന്നുണ്ട്. ആർടി ഐ നിയമപ്രകാരമുള്ള അപേക്ഷയിൽ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച വിവരങ്ങ ൾ നൽകിയത്.
മുന്നിൽ വരുന്ന ഓരോ ഫയലും പാവപ്പെട്ടവരുടെ ജീവിതമാണെന്നും ആ ഫയലുകളിൽ നിങ്ങൾ എഴുതുന്ന കുറിപ്പാകും തുടർന്നു ജീവിക്കണോ മരിക്കണോയെന്ന് അവരെക്കൊണ്ട് തീരുമാനിപ്പിക്കുക എന്നുമാണു മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്. എന്നാൽ, ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങി അനവധി ജീവിതങ്ങൾ ശാപമോക്ഷം കിട്ടാതെ അലയുന്നു.
ഇ. ചന്ദ്രശേഖരൻ കൈയാളുന്ന റവന്യൂ വകുപ്പ് 17,898 ഫയലുകളുമായി ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നു. മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തരമാണ് തൊട്ടുപിന്നിൽ. വകുപ്പിൽ നടപടിക്രമങ്ങൾ പൂർത്തിയാകാതെ 11,564 ഫയലുകളാണുള്ളത്. ആരോഗ്യവും കുടുബക്ഷേമവും 8941, കൃഷി 5484, ധനകാര്യം 5264, വ്യവസായം 5,170, തൊഴിൽ 3335, വിജിലൻസ് 2,695 എന്നിങ്ങനെയാണ് മറ്റു വകുപ്പുകളിലെ അവസ്ഥ.
അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള 980 ഫയലുകളാണു റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുന്നത്. ആരോഗ്യവും കുടുബക്ഷേമത്തിലും 386, ധനകാര്യത്തിൽ 171 എന്നിങ്ങനെ ഫയലുകൾ അഞ്ചു വർഷമായി പൊടിപിടിച്ചിരിക്കുന്നു. ഒരു വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ പഴക്കമുള്ള ഫയലുകളും ഒന്നു മുതൽ രണ്ടു വർഷം വരെ പഴക്കമുള്ള ഫയലുകളും റവന്യൂ വകുപ്പിലാണധികവും. ഫയലുകളിൽ പരിഹാരം കാണുന്നതിനായി അതാതു വകുപ്പുകളിൽ അദാലത്തുകൾ നടത്തുന്നതായും വിവരാകാശ രേഖയിൽ പറയുന്നുണ്ട്. ആർടി ഐ നിയമപ്രകാരമുള്ള അപേക്ഷയിൽ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച വിവരങ്ങ ൾ നൽകിയത്.
മുന്നിൽ വരുന്ന ഓരോ ഫയലും പാവപ്പെട്ടവരുടെ ജീവിതമാണെന്നും ആ ഫയലുകളിൽ നിങ്ങൾ എഴുതുന്ന കുറിപ്പാകും തുടർന്നു ജീവിക്കണോ മരിക്കണോയെന്ന് അവരെക്കൊണ്ട് തീരുമാനിപ്പിക്കുക എന്നുമാണു മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലെത്തിയപ്പോൾ പറഞ്ഞത്. എന്നാൽ, ഇപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങി അനവധി ജീവിതങ്ങൾ ശാപമോക്ഷം കിട്ടാതെ അലയുന്നു.