കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം പ്രവർത്തകനു നേരേ അക്രമം. പാൽ വിതരണം ചെയ്യുകയായിരുന്ന പാട്യം ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനായ കിഴക്കേ കതിരൂരിലെ ഷാജനെ(42) യാണ് ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചോടെ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രപരിസരത്തെ റോഡിലാണ് സംഭവം.
കാലിനു സാരമായി പരിക്കേറ്റ ഷാജനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തു സ്ഥിരമായി പാൽവിതരണം ചെയ്യുന്നയാൾ അവധിയിലായതിനാൽ പകരക്കാരനായി എത്തിയതായിരുന്നു ഷാജൻ. അക്രമത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സി പിഎം ആരോപിച്ചു.
കാലിനു സാരമായി പരിക്കേറ്റ ഷാജനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തലശേരി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തു സ്ഥിരമായി പാൽവിതരണം ചെയ്യുന്നയാൾ അവധിയിലായതിനാൽ പകരക്കാരനായി എത്തിയതായിരുന്നു ഷാജൻ. അക്രമത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നു സി പിഎം ആരോപിച്ചു.