+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പാത്രിയർക്കീസ് ബാവ

കൊച്ചി: വിശ്വാസികളുടെ പ്രാർഥനാസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്പോൾ അമർഷവും നിരാശയും ഉണ്ടാവു
സഭയിലെ അനുരഞ്ജനം നീതിയിലൂടെ സാധ്യമാകണം: പാത്രിയർക്കീസ്  ബാവ
കൊച്ചി: വിശ്വാസികളുടെ പ്രാർഥനാസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്പോൾ അമർഷവും നിരാശയും ഉണ്ടാവുക സ്വഭാവികമാണെങ്കിലും അതിനോടുള്ള വിശ്വാസികളുടെ പ്രതികരണം ക്രൈസ്തവമാർഗത്തിൽ അധിഷ്ഠിതമാകണമെന്നു പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രത്യാശ കൈവിടരുത്.

നമ്മുടെ ശ്രമങ്ങൾ ഫലവത്താകുന്നതുവരെ പ്രാർഥനയിലും ഉപവാസത്തിലും വേരൂന്നിയ പരിഹാരശ്രമങ്ങൾക്കാകണം പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം തന്‍റെ അപ്പസ്തോലിക സന്ദേശത്തിൽ പറഞ്ഞു. യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷത്തിനെത്തിയ വിശ്വാസികൾക്കാണ് ബാവാ സന്ദേശം നൽകിയത്.

സഭയിൽ സമാധാനവും സഹവർത്തിത്വവും കാംക്ഷിക്കുന്നവരാണ് ഇരുവിഭാഗങ്ങളിലുമുള്ള വിശ്വാസികൾ. സഭയിലെ അനുരഞ്ജനം നീതിയുടെ പരിപാലനത്തിലൂടെ ഏവരുടെയും മാന്യതയെ ഉൾക്കൊണ്ടേ സംജാതമാകൂ. എന്നാൽ, നമ്മുടെ സമാധാനശ്രമങ്ങളോടു മറുവിഭാഗം പ്രത്യാശാപൂർണതയോടെ പ്രതികരിക്കുകയോ ആഗ്രഹിച്ചവണ്ണം പ്രശ്നപരിഹാരത്തിനു മെത്രാൻസമിതിയെ നിയമിക്കുകയോ ഉണ്ടായില്ല. ചർച്ചയ്ക്കായി എല്ലാവിധ പിന്തുണയും ഉറപ്പു കൊടുത്തിട്ടും ഈ വിഷയത്തിൽ ’ദേവലോകം’ കാട്ടിയ വിമുഖത നിരാശപ്പെടുത്തുന്നു.

നമ്മുടെ ദേവാലയങ്ങൾ കൈവശപ്പെടുത്തി മറുവിഭാഗം വികാരിമാരെ നിയമിക്കുന്നതിനെതിരേ അമർഷമോ നിരാശയോ പ്രകടിപ്പിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആർക്കും അവകാശമില്ല. എന്നിരുന്നാലും വിദ്വേഷവും അക്രമവും വെടിഞ്ഞ് ക്രൈസ്തവമാർഗത്തിൽ നിയമം അനുശാസിക്കുന്ന സമാധാനപൂർണമായ മാർഗങ്ങളാകണം അവലംബിക്കേണ്ടത്. എല്ലാം ശരിയാകുമെന്ന ഉറച്ച വിശ്വാസം കൈവിടരുതെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.

കേരളത്തിലെ മാറിവന്ന സർക്കാരുകൾ സഭാതർക്കത്തിൽ ക്രിയാത്മകമായ നിലപാടുകളാണ് അതതു ഘട്ടങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്. തർക്കവിഷയങ്ങളിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നീതിപൂർവകവും നിഷ്പക്ഷവുമായ നിലപാട് സ്വീകരിക്കുമെന്ന ഉറപ്പുണ്ട്. വിശ്വാസികൾക്കു സഹായകമായ നിലപാടുകൾ കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണു വിശ്വാസം. ഇന്ത്യയിലേക്കുള്ള തന്‍റെ ആദ്യ അപ്പസ്തോലിക സന്ദർശന വേളയിൽ രാജ്യത്തെ ഓരോ പൗരനും മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിരുന്നു.

സ്വന്തം ആരാധനാലയങ്ങളിൽ അവകാശം ലംഘിക്കപ്പെടുന്നതും പ്രാർഥന അർപ്പിക്കാനെത്തുന്ന സഭാമക്കളെ തല്ലിച്ചതയ്ക്കുന്നതും മരണാനന്തര പ്രാർഥനകൾക്കു സെമിത്തേരിയിലേക്കുള്ള പ്രവേശനം തടയുന്നതും അടക്കമുള്ള വെല്ലുവിളികൾ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പാത്രിയർക്കാ ദിനാഘോഷം പ്രാധാന്യം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറൻസിലൂടെ നൽകിയ അപ്പസ്തോലിക സന്ദേശം ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മലയാളത്തിൽ പരിഭാഷപ്പെടുത്തി.