ആലപ്പുഴ: ഇടതുപക്ഷ ഗവണ്മെന്റിന്റെ കെടുകാര്യസ്ഥതമൂലം ഒാഖി ദുരന്തബാധിതർക്ക് പ്രഖ്യാപിച്ച തുക പോലും കിട്ടാത്ത അവസ്ഥയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരന്തസഹായമായി ജനം നൽകിയ ഫണ്ട് പാർട്ടി പരിപാടിക്കായി മുഖ്യമന്ത്രി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് തുക അനുവദിച്ച് ട്രഷറിയിൽ ഇട്ട് പതിന്നാലായിരം രൂപ പലിശ ഓരോ മാസവും ഇവർക്കു നൽകും എന്നു പറഞ്ഞിട്ടു ട്രഷറിനിയന്ത്രണം മുലം ഒരു രൂപ പോലും ദുരിതബാധിതർക്കു ലഭിക്കാത്ത അവസ്ഥയാണ്. ദുരന്തം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തീരദേശത്തിന്റെ വികസനത്തിനായി പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിനു നൽകാൻ സംസ്ഥാന സർക്കാർ തയാറാകാത്തത് തീരദേശ ജനതയോടുള്ള സർക്കാരിന്റെ അവഗണനയാണെന്നും ചെന്നിത്തല പറഞ്ഞു.
ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് തുക അനുവദിച്ച് ട്രഷറിയിൽ ഇട്ട് പതിന്നാലായിരം രൂപ പലിശ ഓരോ മാസവും ഇവർക്കു നൽകും എന്നു പറഞ്ഞിട്ടു ട്രഷറിനിയന്ത്രണം മുലം ഒരു രൂപ പോലും ദുരിതബാധിതർക്കു ലഭിക്കാത്ത അവസ്ഥയാണ്. ദുരന്തം കഴിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തീരദേശത്തിന്റെ വികസനത്തിനായി പദ്ധതി തയാറാക്കി കേന്ദ്ര സർക്കാരിനു നൽകാൻ സംസ്ഥാന സർക്കാർ തയാറാകാത്തത് തീരദേശ ജനതയോടുള്ള സർക്കാരിന്റെ അവഗണനയാണെന്നും ചെന്നിത്തല പറഞ്ഞു.