തിരുവനന്തപുരം: കോണ്ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും ഭാരവാഹികളും ആകാൻ യോഗ്യതയുള്ളവരുടെ പട്ടിക വേഗത്തിൽ സമർപ്പിക്കാൻ ഡിസിസി പ്രസിഡന്റുമാർക്കു കെപിസിസി നിർദേശം നൽകി. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായവരെ ഉൾപ്പെടുത്തി പട്ടിക തയാറാക്കാനാണു നിർദേശം.
ഗ്രൂപ്പ് പരിഗണനയുടെ ആധിക്യം വരാതെ ഭാരവാഹികളെ നിശ്ചയിക്കാൻ എല്ലാ ജില്ലകളിലും നേരത്തെ സമവായ സമിതികൾക്കു രൂപം കൊടുത്തിരുന്നു. ഈ സമിതി അംഗങ്ങളും ഡിസിസി പ്രസിഡന്റുമാരും ചർച്ച നടത്തി തയാറാക്കുന്ന ലിസ്റ്റാണ് കെപിസിസിയുടെ പരിഗണനയ്ക്കു സമർപ്പിക്കുക.
അതേസമയം, ധനമന്ത്രിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ, മുൻ മന്ത്രി കടവൂർ ശിവദാസൻ എന്നിവരക്കമുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കി കേരളത്തിൽനിന്ന് എഐസിസിയിലേക്കുള്ള 38 അംഗങ്ങളുടെ ലിസ്റ്റ് തയാറാക്കി ഹൈക്കമാൻഡിനു കൈമാറി. വിവാദം ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ യോഗം ചേർന്നാണു കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയത്.
പിന്നീടു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരനുമായും ആശയവിനിമയം നടത്തി.
കേരളത്തിൽനിന്നുള്ള എംപിമാരെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻപു കെപിസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ പലതവണ അഴിച്ചുപണിയേണ്ടി വന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു ലിസ്റ്റ് രഹസ്യമായി തയാറാക്കിയത്.
ഗ്രൂപ്പ് പരിഗണനയുടെ ആധിക്യം വരാതെ ഭാരവാഹികളെ നിശ്ചയിക്കാൻ എല്ലാ ജില്ലകളിലും നേരത്തെ സമവായ സമിതികൾക്കു രൂപം കൊടുത്തിരുന്നു. ഈ സമിതി അംഗങ്ങളും ഡിസിസി പ്രസിഡന്റുമാരും ചർച്ച നടത്തി തയാറാക്കുന്ന ലിസ്റ്റാണ് കെപിസിസിയുടെ പരിഗണനയ്ക്കു സമർപ്പിക്കുക.
അതേസമയം, ധനമന്ത്രിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ, മുൻ മന്ത്രി കടവൂർ ശിവദാസൻ എന്നിവരക്കമുള്ള ചില മുതിർന്ന നേതാക്കളെ ഒഴിവാക്കി കേരളത്തിൽനിന്ന് എഐസിസിയിലേക്കുള്ള 38 അംഗങ്ങളുടെ ലിസ്റ്റ് തയാറാക്കി ഹൈക്കമാൻഡിനു കൈമാറി. വിവാദം ഒഴിവാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ യോഗം ചേർന്നാണു കേരളത്തിൽനിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയത്.
പിന്നീടു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരനുമായും ആശയവിനിമയം നടത്തി.
കേരളത്തിൽനിന്നുള്ള എംപിമാരെല്ലാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻപു കെപിസിസി അംഗങ്ങളുടെ പട്ടിക തയാറാക്കിയപ്പോൾ പലതവണ അഴിച്ചുപണിയേണ്ടി വന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു ലിസ്റ്റ് രഹസ്യമായി തയാറാക്കിയത്.