മേലമ്പാറ(പാല): സെന്റ് തോമസ് മിഷനറി സൊസൈറ്റിയുടെ സുവര്‍ണജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഇന്നു പ്രേഷിത സംഗമം നടക്കും. എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയോടെ സംഗമം ആരംഭിക്കും. മാണ്ഡ്യാ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന ജൂബിലി സംഗമത്തിൽ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യാഥിതിയായിരിക്കും.
ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കുടുംബ സംഗമം നടന്നു. എംഎസ്ടി വൈദികരുടെയും സെമിനാരി വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളും പ്രേഷിത സഹകാരികളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാൽ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന ജൂബിലി സമ്മേളനത്തില്‍ സാഗർ രൂപതയുടെ നിയുക്ത മെത്രാന് മാർ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരുന്നു. രക്തസാക്ഷിയാകാനാണ് പ്രേഷിതന് വിളിക്കപ്പെടുന്നതെന്നും സഹനങ്ങളിൽനിന്നും പീഡനങ്ങളില്‍നിന്നും അകന്നു മാറുന്നവനു പ്രേഷിതനാവുക അസാധ്യമാണെന്നും മാർ അത്തിക്കളം പറഞ്ഞു.
യോഗത്തില്‍ എംഎസ്ടി ഡയറക്ടര്‍ ജനറൽ ഫാ. കുര്യന് അമ്മനത്തുകുന്നേല്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി, റോസക്കുട്ടി ടീച്ചർ, സിസ്റ്റർ നവ്യ മരിയ സിഎംസി എന്നിവർ പ്രസംഗിച്ചു. ഫാ. ജോസ് പാലക്കീൽ സ്വാഗതവും ഫാ. ജോസ് അയ്യങ്കനാല്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് അരുണാചൽ പ്രദേശിൽനിന്ന് എത്തിയ കുട്ടികളുടെ ഡാന്‍സും ദീപ്തി സെമിനാരി വിദ്യാര്‍ഥികളുടെ നാടകവും അരങ്ങേറി.
ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഇന്നലെ കുടുംബ സംഗമം നടന്നു. എംഎസ്ടി വൈദികരുടെയും സെമിനാരി വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളും പ്രേഷിത സഹകാരികളും കുടുംബ സംഗമത്തില്‍ പങ്കെടുത്തു. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു കല്യാണ്‍ രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാൽ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞു നടന്ന ജൂബിലി സമ്മേളനത്തില്‍ സാഗർ രൂപതയുടെ നിയുക്ത മെത്രാന് മാർ ജയിംസ് അത്തിക്കളം മുഖ്യാതിഥിയായിരുന്നു. രക്തസാക്ഷിയാകാനാണ് പ്രേഷിതന് വിളിക്കപ്പെടുന്നതെന്നും സഹനങ്ങളിൽനിന്നും പീഡനങ്ങളില്‍നിന്നും അകന്നു മാറുന്നവനു പ്രേഷിതനാവുക അസാധ്യമാണെന്നും മാർ അത്തിക്കളം പറഞ്ഞു.
യോഗത്തില്‍ എംഎസ്ടി ഡയറക്ടര്‍ ജനറൽ ഫാ. കുര്യന് അമ്മനത്തുകുന്നേല്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ. മാണി എംപി, റോസക്കുട്ടി ടീച്ചർ, സിസ്റ്റർ നവ്യ മരിയ സിഎംസി എന്നിവർ പ്രസംഗിച്ചു. ഫാ. ജോസ് പാലക്കീൽ സ്വാഗതവും ഫാ. ജോസ് അയ്യങ്കനാല്‍ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് അരുണാചൽ പ്രദേശിൽനിന്ന് എത്തിയ കുട്ടികളുടെ ഡാന്‍സും ദീപ്തി സെമിനാരി വിദ്യാര്‍ഥികളുടെ നാടകവും അരങ്ങേറി.