മലയാറ്റൂർ: മഹാഇടവക വിശ്വാസികൾ മലയാറ്റൂർ മലകയറിയതോടെ ഈ വർഷത്തെ കുരിശുമുടി തീർഥാടനത്തിന് ഔദ്യോഗിക തുടക്കമായി. മലയാറ്റൂർ മഹാഇടവകയിലെ മലയാറ്റൂർ സെന്റ് തോമസ് പളളി(താഴത്തെ പളളി) വികാരി റവ.ഡോക്ടർ ജോണ് തേയ്ക്കാനത്ത്, വിമലഗിരി മേരി അമലോത്ഭവമാതാ പളളി വികാരി ഫാ. ജോഷി കളപ്പറന്പത്ത്, സെബിയൂർ സെന്റ് സെബാസ്റ്റ്യൻസ് പളളി വികാരി ഫാ. ബിനീഷ് പൂണോളിൽ, ഇല്ലിത്തോട് തിരുഹൃദയ പളളി വികാരി ഫാ. അഗസ്റ്റിൻ മൂഞ്ഞേലി എന്നിവരുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ മലകയറി.
തുടർന്ന് കുരിശുമുടിയിൽ മാർേ ത്താമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മാർതോമാ മണ്ഡപത്തിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നതോടെയാണ് ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുളള തീർഥാടനത്തിന് ആരംഭം കുറിച്ചത്.
കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30നും രാത്രി ഏഴിനും ദിവ്യബലിയുണ്ടാകും. വിശുദ്ധ വാരം വരെയുളള ഞായറാഴ്ചകളിൽ വിവിധ ഫൊറോനകളിൽനിന്നുളള വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമുടി കയറും.
തുടർന്ന് കുരിശുമുടിയിൽ മാർേ ത്താമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മാർതോമാ മണ്ഡപത്തിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നതോടെയാണ് ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുളള തീർഥാടനത്തിന് ആരംഭം കുറിച്ചത്.
കുരിശുമുടിയിൽ രാവിലെ 5.30, 6.30, 7.30, 9.30നും രാത്രി ഏഴിനും ദിവ്യബലിയുണ്ടാകും. വിശുദ്ധ വാരം വരെയുളള ഞായറാഴ്ചകളിൽ വിവിധ ഫൊറോനകളിൽനിന്നുളള വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമുടി കയറും.