മട്ടന്നൂര്‍: റഡാർ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായുള്ള വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം ലോക വ്യോമയാന ഭൂപടത്തില്‍ ഇടംപിടിച്ചു.
വിമാനത്താവളം സംബന്ധിച്ച സുപ്രധാന പരിശോധനയാണ് ഇന്നലെ പൂര്‍ത്തിയായത്.
ബംഗളൂരു വിമാനത്താവളത്തില്‍നിന്നെത്തിയ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡോണിയര്‍ വിമാനമാണ് രണ്ടര മണിക്കൂർ നീണ്ട റഡാർ പരിശോധന നടത്തിയത്. ബംഗളൂരുവിൽനിന്ന് ഇന്നലെ രാവിലെ 9.52നാണ് പരീക്ഷണപ്പറക്കലിനായി വിമാനം കണ്ണൂരിലെത്തിയത്. റിട്ട. എയര്‍ഫോഴ്സ് പൈലറ്റ് വിംഗ് കമന്‍ഡാന്റ് നേനയായിരുന്നു പൈലറ്റ്.
വിമാനത്താവളം സംബന്ധിച്ച സുപ്രധാന പരിശോധനയാണ് ഇന്നലെ പൂര്‍ത്തിയായത്.
ബംഗളൂരു വിമാനത്താവളത്തില്‍നിന്നെത്തിയ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഡോണിയര്‍ വിമാനമാണ് രണ്ടര മണിക്കൂർ നീണ്ട റഡാർ പരിശോധന നടത്തിയത്. ബംഗളൂരുവിൽനിന്ന് ഇന്നലെ രാവിലെ 9.52നാണ് പരീക്ഷണപ്പറക്കലിനായി വിമാനം കണ്ണൂരിലെത്തിയത്. റിട്ട. എയര്‍ഫോഴ്സ് പൈലറ്റ് വിംഗ് കമന്‍ഡാന്റ് നേനയായിരുന്നു പൈലറ്റ്.