മലപ്പുറം: മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും അരീക്കോട്ടും പോലീസ് നടത്തിയ വൻ മയക്കുമരുന്നു വേട്ടയിൽ പത്തു പേർ അറസ്റ്റിൽ. അരീക്കോട്ട് ആറു കോടി രൂപ വില മതിക്കുന്ന 750 ഗ്രാം നിരോധിത കെറ്റാമിൻ മയക്കുമരുന്നുമായി അഞ്ചു പേരെയും മഞ്ചേരിയിൽ ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി വിമുക്തഭടനും സർക്കാർ ജീവനക്കാരനുമടക്കം അഞ്ചു പേരെയുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അനസ്തേഷ്യയിൽ ഉപയോഗിക്കുന്നതും കടുത്ത നിബന്ധനകൾക്കു വിധേയമായി വില്പന നടത്തുന്നതുമായ രാസവസ്തുവാണ് കെറ്റാമിൻ. അരീക്കോട്ടു നാലു ദിവസംമുമ്പ് അഞ്ചു കോടിയുടെ മെഥലീൻ ഡയോക്സി മെത് ആംഫിറ്റമിൻ (എംഡിഎംഎ) എന്ന മയക്കുരുന്നുമായി അഞ്ചംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു രണ്ടു സംഘങ്ങളും പിടിയിലായത്.
അനസ്തേഷ്യയിൽ ഉപയോഗിക്കുന്നതും കടുത്ത നിബന്ധനകൾക്കു വിധേയമായി വില്പന നടത്തുന്നതുമായ രാസവസ്തുവാണ് കെറ്റാമിൻ. അരീക്കോട്ടു നാലു ദിവസംമുമ്പ് അഞ്ചു കോടിയുടെ മെഥലീൻ ഡയോക്സി മെത് ആംഫിറ്റമിൻ (എംഡിഎംഎ) എന്ന മയക്കുരുന്നുമായി അഞ്ചംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു രണ്ടു സംഘങ്ങളും പിടിയിലായത്.