തിരുവല്ല: ഇരവിപേരൂരിൽ പിആർഡിഎസ് നേതൃത്വത്തിലുള്ള ശ്രീകുമാരഗുരുദേവ ജയന്തി ആഘോഷങ്ങൾക്കിടെ വെടിക്കോപ്പുകൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കരാറുകാരായ ദന്പതികൾ മരിച്ചു. ഏഴുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഹരിപ്പാട് കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കേതില്‍ ഗുരുദാസ്(45), ഭാര്യ ആശ (സുഷമ 40) എന്നിവരാണ് മരിച്ചത്. ആശയുടെ സഹോദരനായ വള്ളംകുളം നന്നൂര്‍ മേമനയില്‍ പ്രഭാകരന് (64), ചിറക്കടവ് പൊൻകുന്നം സ്വദേശിനി ലീലാമണി (50), പൊൻകുന്നം തന്പലക്കാട് സ്വദേശി അഭിജിത്ത് (17)എന്നിവരെയാണു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണ്ണമ്മ (69), ഇവരുടെ മകള്‍ നെയ്യാറ്റിന്‍കര കുമാരവിലാസത്തില് വിജയകുമാരി (45), ഏഴംകുളം പുതുമല നെല്ലിക്കാമുരുപ്പില് തേജസ് (26), ചങ്ങനാശേരി മുതലപ്ര പ്രദീപ് (29) എന്നിവരെ കുമ്പനാട് ഫെലോഷിപ്പ് മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ജയന്തിയാഘോഷങ്ങള്ക്കിടെ ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മെഡിക്കൽ കോളജിൽ കഴിയുന്ന ലീലാമണിക്കും 60 ശതമാനവും അഭിജിത്തിന് 30ശതമാനവും പ്രഭാകരൻ 40 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
പിആര്‍ഡിഎസ് ആസ്ഥാന മന്ദിര വളപ്പിലെ ശ്മശാനത്തില്‍ താത്കാലികമായി കെട്ടിയ ഷെഡിലാണ് അപകടം നടന്നത്. ആചാരവെടി നടത്തുന്നതിനിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന തകരപ്പാട്ടയ്ക്ക് തീപിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. സ്ഫോടനത്തെ തുടര്‍ന്ന് പത്ത് മീറ്റര്‍ അകലേക്ക് ഗുരുദാസ് തെറിച്ചുവീണു. ഇയാളുടെ വലത് കാലും കൈയും അറ്റുപോയ നിലയിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ ആശയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ദന്പതികൾ സഹായികൾക്കൊപ്പം കതിന നിറച്ചുവരികയായിരുന്നുവെന്ന് പറയുന്നു. പൊട്ടിത്തെറി ഉണ്ടായപ്പോൾ സഹായികളില്‍ പലരും ദൂരത്തേക്ക് തെറിച്ചുവീണു. പൊട്ടിത്തെറിയുടെ ശബ്ദം ഏഴ് കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
സമീപത്തെ വീടുകളുടെ ജനല്‍ ഗ്ലാസുകള്‍, ആസ്ഥാനമന്ദിരത്തിന്റെ ഗ്ലാസുകള്‍ എന്നിവ ചിന്നിചിതറി. സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന തിരുവല്ല അഗ്നിശമന സേനയുടെ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചു. കൂടാരത്തിന്റെ മേല്‍ക്കൂരയുടെ തകരഷീറ്റുകള്‍ മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണു.
ഹരിപ്പാട് കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവന്‍ചിറ കിഴക്കേതില്‍ ഗുരുദാസ്(45), ഭാര്യ ആശ (സുഷമ 40) എന്നിവരാണ് മരിച്ചത്. ആശയുടെ സഹോദരനായ വള്ളംകുളം നന്നൂര്‍ മേമനയില്‍ പ്രഭാകരന് (64), ചിറക്കടവ് പൊൻകുന്നം സ്വദേശിനി ലീലാമണി (50), പൊൻകുന്നം തന്പലക്കാട് സ്വദേശി അഭിജിത്ത് (17)എന്നിവരെയാണു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഒറ്റശേഖരമംഗലം ശിവമന്ദിരത്തില്‍ സ്വര്‍ണ്ണമ്മ (69), ഇവരുടെ മകള്‍ നെയ്യാറ്റിന്‍കര കുമാരവിലാസത്തില് വിജയകുമാരി (45), ഏഴംകുളം പുതുമല നെല്ലിക്കാമുരുപ്പില് തേജസ് (26), ചങ്ങനാശേരി മുതലപ്ര പ്രദീപ് (29) എന്നിവരെ കുമ്പനാട് ഫെലോഷിപ്പ് മിഷന് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ജയന്തിയാഘോഷങ്ങള്ക്കിടെ ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. മെഡിക്കൽ കോളജിൽ കഴിയുന്ന ലീലാമണിക്കും 60 ശതമാനവും അഭിജിത്തിന് 30ശതമാനവും പ്രഭാകരൻ 40 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
പിആര്‍ഡിഎസ് ആസ്ഥാന മന്ദിര വളപ്പിലെ ശ്മശാനത്തില്‍ താത്കാലികമായി കെട്ടിയ ഷെഡിലാണ് അപകടം നടന്നത്. ആചാരവെടി നടത്തുന്നതിനിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന തകരപ്പാട്ടയ്ക്ക് തീപിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. സ്ഫോടനത്തെ തുടര്‍ന്ന് പത്ത് മീറ്റര്‍ അകലേക്ക് ഗുരുദാസ് തെറിച്ചുവീണു. ഇയാളുടെ വലത് കാലും കൈയും അറ്റുപോയ നിലയിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ ആശയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ദന്പതികൾ സഹായികൾക്കൊപ്പം കതിന നിറച്ചുവരികയായിരുന്നുവെന്ന് പറയുന്നു. പൊട്ടിത്തെറി ഉണ്ടായപ്പോൾ സഹായികളില്‍ പലരും ദൂരത്തേക്ക് തെറിച്ചുവീണു. പൊട്ടിത്തെറിയുടെ ശബ്ദം ഏഴ് കിലോമീറ്റര്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
സമീപത്തെ വീടുകളുടെ ജനല്‍ ഗ്ലാസുകള്‍, ആസ്ഥാനമന്ദിരത്തിന്റെ ഗ്ലാസുകള്‍ എന്നിവ ചിന്നിചിതറി. സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന തിരുവല്ല അഗ്നിശമന സേനയുടെ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചു. കൂടാരത്തിന്റെ മേല്‍ക്കൂരയുടെ തകരഷീറ്റുകള്‍ മീറ്ററുകളോളം ദൂരേക്ക് തെറിച്ചുവീണു.