ആലപ്പുഴ: കെഎസ്യു-സിപിഎം സംഘർഷത്തെ തുടർന്ന് കെഎസ്യു സംസ്ഥാനസംഗമം അലങ്കോലപ്പെട്ടു. റാലിക്കിടെ ചെറിയ തോതിൽ ഉണ്ടായ സംഘർഷം സംഗമം നടന്ന് മണിക്കൂർ പിന്നിട്ടതോടെ തെരുവുയുദ്ധമായി മാറുകയായിരുന്നു.
കല്ലേറിലും സംഘർഷത്തിലും കൊച്ചി മുൻ മേയർ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി എന്നിവരുൾപ്പെടെ അന്പതോളം പേർക്ക് പരിക്കേറ്റു. കല്ലേറിൽ ദീപിക ആലപ്പുഴ ഫോട്ടോഗ്രാഫർ പി. മോഹനനടക്കം മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബെഹനാൻ, വി.എസ്. ജോയ് തുടങ്ങിയവരുടെ വാഹനങ്ങളും തകർന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ കോണ്ഗ്രസ് ഇന്ന് ഉച്ചവരെ ഹർത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തുമെന്ന് സിപിഎമ്മും വ്യക്തമാക്കി. സമ്മേളനവേദിയിലേക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചുകയറാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വേദി വിട്ട ഉടനെയായിരുന്നു സം ഭവം.
സിപിഎമ്മിന്റെ കൊടികളും കൊടിമരങ്ങളും തകർത്തു. ഓട്ടോയും തകർത്തു. വെള്ളക്കിണർ ജംഗ്ഷനിലെ സിപിഎമ്മിന്റെ കൊടിതോരണങ്ങൾ കെഎസ്യു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകർ വന്ന ബസുകൾ കല്ലെറിഞ്ഞു തകർത്തു. ജില്ലാ കോടതി പാലത്തിനു സമീപത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു നേരേയും കല്ലേറുണ്ടായി. ഇതിനിടെ, സിപിഎം ഏരിയാകമ്മിറ്റി ഓഫീസിന്റെ ബോർഡിൽ നീല പെയിന്റ് അടിച്ചു.
ഇതോടെ സിപിഎം-ഡിവൈഎഫ്ഐ-സിഐടിയു പ്രവർത്തകരും സംഘടിച്ചെത്തി. സംഗമത്തിന്റെ ഉദ്ഘാടനവും മറ്റും കഴിഞ്ഞാണ് ഇവർ സമ്മേളനവേദിയിലേക്കു കയറിയത്. പലർക്കും ഓടുന്നതിനിടെ വീണും അടികൊണ്ടും പരിക്കേറ്റു. സമ്മേളനവേദിയിൽനിന്നു പുറത്തിറങ്ങിയവർക്കും അടി കിട്ടി.
കെഎസ്യുവിന്റെ കൊടികളും ബാനറുകളും ചിലയിടത്ത് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം എത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. ഇരുവിഭാഗത്തിനുമിടയ്ക്കു പോലീസ് നിലയുറപ്പിച്ചു. ഇതിനിടെ കല്ലേറുണ്ടായപ്പോൾ ഇവരെ പോലീസിനു ലാത്തി വീശി ഓടിക്കേണ്ടിയും വന്നു. ഒടുവിൽ കോണ്ഗ്രസ്-സിപിഎം നേതാക്കളും പോലീസും പ്രവർത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘർഷത്തിനു അയവുണ്ടായത്.
കല്ലേറിലും സംഘർഷത്തിലും കൊച്ചി മുൻ മേയർ ടോണി ചമ്മിണി, ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബി എന്നിവരുൾപ്പെടെ അന്പതോളം പേർക്ക് പരിക്കേറ്റു. കല്ലേറിൽ ദീപിക ആലപ്പുഴ ഫോട്ടോഗ്രാഫർ പി. മോഹനനടക്കം മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ കൊടിക്കുന്നിൽ സുരേഷ് എംപി, ബെന്നി ബെഹനാൻ, വി.എസ്. ജോയ് തുടങ്ങിയവരുടെ വാഹനങ്ങളും തകർന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ കോണ്ഗ്രസ് ഇന്ന് ഉച്ചവരെ ഹർത്താലിന് ആഹ്വാനം ചെയ്തു. പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തുമെന്ന് സിപിഎമ്മും വ്യക്തമാക്കി. സമ്മേളനവേദിയിലേക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇരച്ചുകയറാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വേദി വിട്ട ഉടനെയായിരുന്നു സം ഭവം.
സിപിഎമ്മിന്റെ കൊടികളും കൊടിമരങ്ങളും തകർത്തു. ഓട്ടോയും തകർത്തു. വെള്ളക്കിണർ ജംഗ്ഷനിലെ സിപിഎമ്മിന്റെ കൊടിതോരണങ്ങൾ കെഎസ്യു പ്രവർത്തകർ നശിപ്പിച്ചുവെന്നാരോപിച്ച് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്യു പ്രവർത്തകർ വന്ന ബസുകൾ കല്ലെറിഞ്ഞു തകർത്തു. ജില്ലാ കോടതി പാലത്തിനു സമീപത്തെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു നേരേയും കല്ലേറുണ്ടായി. ഇതിനിടെ, സിപിഎം ഏരിയാകമ്മിറ്റി ഓഫീസിന്റെ ബോർഡിൽ നീല പെയിന്റ് അടിച്ചു.
ഇതോടെ സിപിഎം-ഡിവൈഎഫ്ഐ-സിഐടിയു പ്രവർത്തകരും സംഘടിച്ചെത്തി. സംഗമത്തിന്റെ ഉദ്ഘാടനവും മറ്റും കഴിഞ്ഞാണ് ഇവർ സമ്മേളനവേദിയിലേക്കു കയറിയത്. പലർക്കും ഓടുന്നതിനിടെ വീണും അടികൊണ്ടും പരിക്കേറ്റു. സമ്മേളനവേദിയിൽനിന്നു പുറത്തിറങ്ങിയവർക്കും അടി കിട്ടി.
കെഎസ്യുവിന്റെ കൊടികളും ബാനറുകളും ചിലയിടത്ത് കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം എത്തിയെങ്കിലും സംഘർഷത്തിന് അയവുണ്ടായില്ല. ഇരുവിഭാഗത്തിനുമിടയ്ക്കു പോലീസ് നിലയുറപ്പിച്ചു. ഇതിനിടെ കല്ലേറുണ്ടായപ്പോൾ ഇവരെ പോലീസിനു ലാത്തി വീശി ഓടിക്കേണ്ടിയും വന്നു. ഒടുവിൽ കോണ്ഗ്രസ്-സിപിഎം നേതാക്കളും പോലീസും പ്രവർത്തകരെ അനുനയിപ്പിച്ചതോടെയാണ് സംഘർഷത്തിനു അയവുണ്ടായത്.