കൊച്ചി: കടലിൽനിന്നു ചെറുമത്സ്യങ്ങളെ പിടിക്കരുതെന്നുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെതിരേ ബോട്ടുടമകൾ ആരംഭിച്ച അനിശ്ചിതകാല സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനം. സമരത്തിന്റെ ഭാഗമായി 22നു സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് ഓൾ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. സമരവുമായി ബന്ധപ്പെട്ട് ഫിഷറിസ് വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നിലപാട് അറിയിക്കാത്ത സാഹചര്യമുണ്ടായതോടെയാണു സമരം ആരംഭിച്ചത്.
ബോട്ടുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ പ്രാദേശിക മാർക്കറ്റുകളിൽ മത്സ്യക്ഷാമം രൂക്ഷമായി.മൂവായിരത്തോളം ട്രോൾ ബോട്ടുകൾ സമരത്തിലാണ്. പരന്പരാഗത മത്സ്യത്തൊഴിലാളികളും നാനൂറോളം ഗിൽനെറ്റ് ബോട്ടുകളും മാത്രമാണു കടലിൽ പോകുന്നത്.
2016ലാണു ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരേ നടപടിയെടുക്കണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. കടലിൽ മത്സ്യസന്പത്ത് കുറയുകയാണെന്ന സിഎഫ്ആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. 50 ശതമാനത്തിൽ കൂടുതൽ ചെറുമത്സ്യമാണെങ്കിൽ നടപടിയെടുക്കാനാണു സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംആർഐ) ശിപാർശ ചെയ്തതെന്നും എന്നാൽ ഉത്തരവിൽ സർക്കാർ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നും ബോട്ടുടമകൾ പറയുന്നു.
ബോട്ടുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ പ്രാദേശിക മാർക്കറ്റുകളിൽ മത്സ്യക്ഷാമം രൂക്ഷമായി.മൂവായിരത്തോളം ട്രോൾ ബോട്ടുകൾ സമരത്തിലാണ്. പരന്പരാഗത മത്സ്യത്തൊഴിലാളികളും നാനൂറോളം ഗിൽനെറ്റ് ബോട്ടുകളും മാത്രമാണു കടലിൽ പോകുന്നത്.
2016ലാണു ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനെതിരേ നടപടിയെടുക്കണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങുന്നത്. കടലിൽ മത്സ്യസന്പത്ത് കുറയുകയാണെന്ന സിഎഫ്ആർഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. 50 ശതമാനത്തിൽ കൂടുതൽ ചെറുമത്സ്യമാണെങ്കിൽ നടപടിയെടുക്കാനാണു സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംആർഐ) ശിപാർശ ചെയ്തതെന്നും എന്നാൽ ഉത്തരവിൽ സർക്കാർ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നും ബോട്ടുടമകൾ പറയുന്നു.