മട്ടന്നൂര്‍ (കണ്ണൂർ): യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. സിസിടിവി ദൃശ്യത്തിലൂടെയും മറ്റുമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.
ഇതിനകം നിരവധി പേരെ പോലീസ് ചോദ്യംചെയ്തു വിട്ടയച്ചെങ്കിലും കൃത്യത്തെക്കുറിച്ച് അറിവുണ്ടെന്ന് സംശയിക്കുന്ന എട്ടുപേർ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരിൽനിന്നും യഥാർഥ പ്രതികളെക്കുറിച്ച് ചില സൂചനകൾ പോലീസിനു ലഭിച്ചതായാണ് വിവരം. ഇവരെ വിട്ടയയ്ക്കാൻ പോലീസ് തയാറായിട്ടില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ, അക്രമികൾക്കു സഹായം നൽകിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലായവരിൽനിന്നു ചോദിച്ചറിയുന്നത്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിലും പരിസരങ്ങളിലും ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിൽ പോലീസ് റെയ്ഡ് നടത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനിയുൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ കഴിഞ്ഞ പ്രദേശമാണ് സിപിഎം ശക്തികേന്ദ്രത്തിനു നടുവിലുള്ള മുടക്കോഴി മല. ഇന്നലെ വൈകുന്നേരമാണു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നൽപരിശോധന നടത്തിയത്. ഈ പ്രദേശത്തുനിന്ന് ഒരു കാർ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, ഇരിട്ടി തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരെ ഉൾപ്പെടെ പങ്കെടുപ്പിച്ചായിരുന്നു പരിശോധന. പേരാവൂർ പോലീസ് സ്റ്റേഷനിൽവച്ച് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിനുശേഷമാണു മുടക്കോഴി മലയിൽ പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം അക്രമികളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ശിവ വിക്രമം ദീപികയോടു പറഞ്ഞു. മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയിലാണ് അക്രമികള്‍ കാര്‍ മാറി കയറുന്ന ദൃശ്യം പതിഞ്ഞത്. കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ കാർ നിര്‍ത്തി, അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണു പോലീസിനു ലഭിച്ചത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണു പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമെ മറ്റു ചില പ്രധാന തെളിവുകളും പോലീസിനു ലഭിച്ചിരുന്നു.
ഇതിനകം നിരവധി പേരെ പോലീസ് ചോദ്യംചെയ്തു വിട്ടയച്ചെങ്കിലും കൃത്യത്തെക്കുറിച്ച് അറിവുണ്ടെന്ന് സംശയിക്കുന്ന എട്ടുപേർ ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരിൽനിന്നും യഥാർഥ പ്രതികളെക്കുറിച്ച് ചില സൂചനകൾ പോലീസിനു ലഭിച്ചതായാണ് വിവരം. ഇവരെ വിട്ടയയ്ക്കാൻ പോലീസ് തയാറായിട്ടില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോ, അക്രമികൾക്കു സഹായം നൽകിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലായവരിൽനിന്നു ചോദിച്ചറിയുന്നത്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ടു മുഴക്കുന്ന് പഞ്ചായത്തിലെ മുടക്കോഴി മലയിലും പരിസരങ്ങളിലും ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിൽ പോലീസ് റെയ്ഡ് നടത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കൊടി സുനിയുൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ കഴിഞ്ഞ പ്രദേശമാണ് സിപിഎം ശക്തികേന്ദ്രത്തിനു നടുവിലുള്ള മുടക്കോഴി മല. ഇന്നലെ വൈകുന്നേരമാണു ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മിന്നൽപരിശോധന നടത്തിയത്. ഈ പ്രദേശത്തുനിന്ന് ഒരു കാർ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിൽ, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, ഇരിട്ടി തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരെ ഉൾപ്പെടെ പങ്കെടുപ്പിച്ചായിരുന്നു പരിശോധന. പേരാവൂർ പോലീസ് സ്റ്റേഷനിൽവച്ച് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിനുശേഷമാണു മുടക്കോഴി മലയിൽ പരിശോധന നടത്തിയത്.
കഴിഞ്ഞദിവസം അക്രമികളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ശിവ വിക്രമം ദീപികയോടു പറഞ്ഞു. മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ വായാന്തോട്ടെ ഒരു സ്ഥാപനത്തിന്റെ സിസിടിവി കാമറയിലാണ് അക്രമികള്‍ കാര്‍ മാറി കയറുന്ന ദൃശ്യം പതിഞ്ഞത്. കണ്ണൂര്‍ ഭാഗത്തുനിന്നെത്തിയ കാർ നിര്‍ത്തി, അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണു പോലീസിനു ലഭിച്ചത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണു പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ക്കു പുറമെ മറ്റു ചില പ്രധാന തെളിവുകളും പോലീസിനു ലഭിച്ചിരുന്നു.