കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കിയ കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നാളെ സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുമെന്നു സൂചന.
ടാങ്കിലെ വർക്ക് പെർമിറ്റ് നൽകുന്നതുൾപ്പെടെയുള്ള രേഖകൾ ഇന്നലെ കപ്പൽശാല അധികൃതർ അന്വേഷണ സംഘത്തിനു കൈമാറി.
ഈ രേഖകൾ വളരെ സുപ്രധാനമാണെന്നും സുരക്ഷാവീഴ്ച നടന്നോയെന്നുള്ള കാര്യം സ്ഥിരീകരിക്കാൻ ഇതിലൂടെ കഴിയുമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് പറഞ്ഞു.
വർക്ക് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർ പോലും മരിക്കാനിടയായ സംഭവം ഗൗരവമേറിയതാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ എന്ന വാതകത്തിന്റെ ചോർച്ചയാണെന്നു നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരെയും മറ്റും ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടർന്നു. സാഗർഭൂഷണ്‍ എന്ന കപ്പലിന്റെ അറ്റക്കുറ്റപ്പണിക്കിടെ എസി പ്ലാന്റിനു സമീപമുള്ള സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പൊട്ടിത്തെറി. ഒഎൻജിസിയുടെ എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്നതാണ് കപ്പൽ.
ടാങ്കിലെ വർക്ക് പെർമിറ്റ് നൽകുന്നതുൾപ്പെടെയുള്ള രേഖകൾ ഇന്നലെ കപ്പൽശാല അധികൃതർ അന്വേഷണ സംഘത്തിനു കൈമാറി.
ഈ രേഖകൾ വളരെ സുപ്രധാനമാണെന്നും സുരക്ഷാവീഴ്ച നടന്നോയെന്നുള്ള കാര്യം സ്ഥിരീകരിക്കാൻ ഇതിലൂടെ കഴിയുമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് പറഞ്ഞു.
വർക്ക് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർ പോലും മരിക്കാനിടയായ സംഭവം ഗൗരവമേറിയതാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങൾ. പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ എന്ന വാതകത്തിന്റെ ചോർച്ചയാണെന്നു നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരെയും മറ്റും ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടർന്നു. സാഗർഭൂഷണ്‍ എന്ന കപ്പലിന്റെ അറ്റക്കുറ്റപ്പണിക്കിടെ എസി പ്ലാന്റിനു സമീപമുള്ള സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കിനുള്ളിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പൊട്ടിത്തെറി. ഒഎൻജിസിയുടെ എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്നതാണ് കപ്പൽ.