കോഴിക്കോട്: എഴുവര്‍ഷം കൊണ്ട് ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യവളരുമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ ബിജെപി നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയെ ആദരിക്കുന്ന ചടങ്ങ് തൊണ്ടയാട് ചിന്മയ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വമാണ് ഇന്ത്യയുടെ അടിസ്ഥാന ഭാവം. മറ്റൊരു രാഷ്ട്രീയ കക്ഷിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീധരന് പിള്ളയെ ആദരിക്കുന്ന ചടങ്ങിനു ക്ഷണിക്കാന്‍ വന്നത് എം.കെ. രാഘവൻ എംപിയാണ്. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധമാണ് അതിനുകാരണം.
പി.എസ്. ശ്രീധരന്‍പിള്ള 40 വർഷം അഭിഭാഷകനായിരുന്നതിന്റെ റൂബി ജൂബിലിയുടെയും നൂറുപുസ്തകങ്ങളുടെ രചന പുര്ത്തിയാക്കിയതിന്റെയും ആഘോഷമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം.കെ. രാഘവന് എംപി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, റിട്ട. ജസ്റ്റീസ് സിറിയക് ജോസഫ്, പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍, എൻ.കെ. അബ്ദുറഹ്മാന്, പത്മശ്രീ സി.കെ. മേനോന്, യു.ജി. മല്ലര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
വ്യക്തികള്‍ക്കിടയിലും സമൂഹത്തിനിടയിലുമുള്ള വൈവിധ്യം തുറന്നുകാട്ടാനാണ് എഴുത്തിന്റെ ലോകം തെരഞ്ഞെടുത്തതെന്ന് ബിജെപി നേതാവ് പി.എസ്. ശ്രീധരന് പിള്ള പറ ഞ്ഞു. പവര്‍ പൊളിടിക്സ് മാത്രമല്ല, ജനങ്ങള്‍ക്കൊപ്പമുള്ള, അവരെ അറിഞ്ഞുള്ള ധര്‍മാധിഷ്ഠിത രാഷ്്ട്രീയം കൂടി വേണമെന്നാണ് തന്റെ നിലപാടെന്നും കൂട്ടി ച്ചേർത്തു.
മതേതരത്വമാണ് ഇന്ത്യയുടെ അടിസ്ഥാന ഭാവം. മറ്റൊരു രാഷ്ട്രീയ കക്ഷിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീധരന് പിള്ളയെ ആദരിക്കുന്ന ചടങ്ങിനു ക്ഷണിക്കാന്‍ വന്നത് എം.കെ. രാഘവൻ എംപിയാണ്. രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധമാണ് അതിനുകാരണം.
പി.എസ്. ശ്രീധരന്‍പിള്ള 40 വർഷം അഭിഭാഷകനായിരുന്നതിന്റെ റൂബി ജൂബിലിയുടെയും നൂറുപുസ്തകങ്ങളുടെ രചന പുര്ത്തിയാക്കിയതിന്റെയും ആഘോഷമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എം.കെ. രാഘവന് എംപി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ടി. ജലീല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, റിട്ട. ജസ്റ്റീസ് സിറിയക് ജോസഫ്, പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍വരദൂര്‍, എൻ.കെ. അബ്ദുറഹ്മാന്, പത്മശ്രീ സി.കെ. മേനോന്, യു.ജി. മല്ലര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
വ്യക്തികള്‍ക്കിടയിലും സമൂഹത്തിനിടയിലുമുള്ള വൈവിധ്യം തുറന്നുകാട്ടാനാണ് എഴുത്തിന്റെ ലോകം തെരഞ്ഞെടുത്തതെന്ന് ബിജെപി നേതാവ് പി.എസ്. ശ്രീധരന് പിള്ള പറ ഞ്ഞു. പവര്‍ പൊളിടിക്സ് മാത്രമല്ല, ജനങ്ങള്‍ക്കൊപ്പമുള്ള, അവരെ അറിഞ്ഞുള്ള ധര്‍മാധിഷ്ഠിത രാഷ്്ട്രീയം കൂടി വേണമെന്നാണ് തന്റെ നിലപാടെന്നും കൂട്ടി ച്ചേർത്തു.