കോട്ടയം: ഇടത് സർക്കാർ ഭരണത്തിൽ സെൻട്രൽ ജയിൽ ഉൾപ്പെടെ കുറ്റവാളികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജയിലിനുള്ളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പറ്റുന്ന ക്രിമിനൽ സംഘങ്ങൾ വിലസുകയാണ്. രാഷ്ട്രീയ കൊലപാതകികൾക്ക് വിഐപി പരിഗണന നൽകി എന്തും ചെയ്യാവുന്ന അവസ്ഥയിൽ കുത്തഴിഞ്ഞ നിലയിലേക്ക് ജയിലുകൾ മാറി.
ജയിൽ ഉദ്യോഗസ്ഥരും കുറ്റവാളികളും ചേർന്ന് ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി മാറിയ ജയിലുകളിൽ സ്വതന്ത്രവും നീതിപൂർവകവുമായ അച്ചടക്കം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്തതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലും ഭരണതലത്തിലുള്ള ഇടപെടലും വളരെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപെടൽ മൂലമാണെന്ന ആരോപണം ശക്തമാണ്. മലബാർ മേഖലയിലടക്കം സിപിഎം ഭയത്തിന്റെ രാഷ്ട്രീയം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎംപി പ്രവർത്തകർക്ക് നേരെയും ലീഗ് പ്രവർത്തകർക്കുനേരെയും അടുത്തകാലത്ത് ഉണ്ടായ ആക്രമണങ്ങൾ ഇതിന് തെളിവാണ്. ജനാധിപത്യസംവിധാനത്തിൽ സിപിഎം ഭീകരപ്രസ്ഥാനമായി മാറുന്നത് ആപത്കരമാണ്. പരോളിൽ ഇറങ്ങിയശേഷമാണ് ഇത്തരം കൊലപാതങ്ങൾ നടത്തുന്നതെന്നത് വളരെ ഗൗരവമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തന പാത പിന്തുടർന്നു കൊലപാതകം ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഭരിക്കുന്ന പാർട്ടിയും സർക്കാരും ചെയ്യുന്നത് ജനങ്ങളിൽ ഭീതി ഉണർത്തുകയാണ്. ബിജെപിയും സിപിഎമ്മും ചേർന്നു സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വീടിനു പത്ത് കിലോമീറ്റർ മാത്രം അടുത്ത് നടന്ന പൈശാചികമായ കൊലപാതകം നടന്നിട്ട് ഒരക്ഷരം പോലും പറയാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. കേസിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് ശുഹൈബിന്റെ കുടുംബം പറഞ്ഞാൽ തള്ളിക്കളയാൻ പറ്റില്ല. കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന സിപിഎം നേതൃത്വത്തിന്റെ സ്ഥിരം പല്ലവി അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രണ്ട് മക്കളുടെയും കേസുകൾ ദുബായിൽ ഒത്തുതീർപ്പാക്കിയത് പണം കൊടുക്കാതെയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
ബിജുരമേശിന്റെ വെളിപ്പെടുത്തലോടെ ബാർ കോഴക്കേസിന്റെ യഥാർഥചിത്രം പുറത്ത് വന്നതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സിപിഎം ഗൂഡാലോചനയാണു കേസിനു പിന്നിലെന്ന് നേരത്തെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നതെന്നും രമേശ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, പി.എസ്. രഘുറാം എന്നിവരും പങ്കെടുത്തു.
ജയിൽ ഉദ്യോഗസ്ഥരും കുറ്റവാളികളും ചേർന്ന് ആസൂത്രിതമായി നടത്തുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റകൃത്യങ്ങളുടെ കേന്ദ്രങ്ങളായി മാറിയ ജയിലുകളിൽ സ്വതന്ത്രവും നീതിപൂർവകവുമായ അച്ചടക്കം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാത്തതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലും ഭരണതലത്തിലുള്ള ഇടപെടലും വളരെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഇടപെടൽ മൂലമാണെന്ന ആരോപണം ശക്തമാണ്. മലബാർ മേഖലയിലടക്കം സിപിഎം ഭയത്തിന്റെ രാഷ്ട്രീയം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർഎംപി പ്രവർത്തകർക്ക് നേരെയും ലീഗ് പ്രവർത്തകർക്കുനേരെയും അടുത്തകാലത്ത് ഉണ്ടായ ആക്രമണങ്ങൾ ഇതിന് തെളിവാണ്. ജനാധിപത്യസംവിധാനത്തിൽ സിപിഎം ഭീകരപ്രസ്ഥാനമായി മാറുന്നത് ആപത്കരമാണ്. പരോളിൽ ഇറങ്ങിയശേഷമാണ് ഇത്തരം കൊലപാതങ്ങൾ നടത്തുന്നതെന്നത് വളരെ ഗൗരവമായി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഭീകരപ്രവർത്തന പാത പിന്തുടർന്നു കൊലപാതകം ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഭരിക്കുന്ന പാർട്ടിയും സർക്കാരും ചെയ്യുന്നത് ജനങ്ങളിൽ ഭീതി ഉണർത്തുകയാണ്. ബിജെപിയും സിപിഎമ്മും ചേർന്നു സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വീടിനു പത്ത് കിലോമീറ്റർ മാത്രം അടുത്ത് നടന്ന പൈശാചികമായ കൊലപാതകം നടന്നിട്ട് ഒരക്ഷരം പോലും പറയാൻ അദ്ദേഹം കൂട്ടാക്കിയിട്ടില്ല. കേസിൽ സംസ്ഥാന പോലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് ശുഹൈബിന്റെ കുടുംബം പറഞ്ഞാൽ തള്ളിക്കളയാൻ പറ്റില്ല. കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന സിപിഎം നേതൃത്വത്തിന്റെ സ്ഥിരം പല്ലവി അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ രണ്ട് മക്കളുടെയും കേസുകൾ ദുബായിൽ ഒത്തുതീർപ്പാക്കിയത് പണം കൊടുക്കാതെയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
ബിജുരമേശിന്റെ വെളിപ്പെടുത്തലോടെ ബാർ കോഴക്കേസിന്റെ യഥാർഥചിത്രം പുറത്ത് വന്നതായി പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സിപിഎം ഗൂഡാലോചനയാണു കേസിനു പിന്നിലെന്ന് നേരത്തെ യുഡിഎഫ് പറഞ്ഞത് ശരിയാണെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തൽ തെളിയിക്കുന്നതെന്നും രമേശ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, പി.എസ്. രഘുറാം എന്നിവരും പങ്കെടുത്തു.