കൊച്ചി: പെണ്കുട്ടികളെ പ്രണയത്തിലൂടെ മതപരിവർത്തനം നടത്തിയെന്ന് ആരോപണം ഉന്നയിക്കുന്ന രക്ഷിതാക്കളുടെ കൂട്ടായ്മ രൂപീകരിച്ചു.
വിവിധ കോടതികളിൽ നടക്കുന്ന നിയമപോരാട്ടങ്ങളും വിദേശത്ത് അകപ്പെട്ട യുവതികളെ തിരിച്ചു നാട്ടിലെത്തിക്കാനും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ സാന്ത്വനിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചതെന്ന് അഫ്ഗാനിസ്ഥാനിലേക്കും പിന്നീട് സിറിയയിലേക്കും പോയെന്നു കരുതപ്പെടുന്ന നിമിഷയുടെ അമ്മ കെ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഈ വിഷയത്തിൽ നടക്കുന്ന അന്വേഷണങ്ങളിൽ താൻ തൃപ്തയല്ലെന്നും അവർ വ്യക്തമാക്കി.
മതം ഏതു തന്നെയായാലും മകൾ നാട്ടിലെത്തിയാൽ മതി. വിഷയം ഉന്നയിച്ചു സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, പല തവണ ശ്രമിച്ചിട്ടും സുഷമ സ്വരാജിനെ കാണാൻ സാധിച്ചില്ലെന്നും അടുത്ത ദിവസം തന്നെ ഇതു സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു. ഹാദിയയുടെ പിതാവ് കെ.എം. അശോകനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ കോടതികളിൽ നടക്കുന്ന നിയമപോരാട്ടങ്ങളും വിദേശത്ത് അകപ്പെട്ട യുവതികളെ തിരിച്ചു നാട്ടിലെത്തിക്കാനും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളെ സാന്ത്വനിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചതെന്ന് അഫ്ഗാനിസ്ഥാനിലേക്കും പിന്നീട് സിറിയയിലേക്കും പോയെന്നു കരുതപ്പെടുന്ന നിമിഷയുടെ അമ്മ കെ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഈ വിഷയത്തിൽ നടക്കുന്ന അന്വേഷണങ്ങളിൽ താൻ തൃപ്തയല്ലെന്നും അവർ വ്യക്തമാക്കി.
മതം ഏതു തന്നെയായാലും മകൾ നാട്ടിലെത്തിയാൽ മതി. വിഷയം ഉന്നയിച്ചു സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അറിയിച്ചു. എന്നാൽ, പല തവണ ശ്രമിച്ചിട്ടും സുഷമ സ്വരാജിനെ കാണാൻ സാധിച്ചില്ലെന്നും അടുത്ത ദിവസം തന്നെ ഇതു സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നും ബിന്ദു പറഞ്ഞു. ഹാദിയയുടെ പിതാവ് കെ.എം. അശോകനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.