കോഴിക്കോട്: സ്ത്രീ വിദ്യാഭ്യാസത്തിനു സമൂഹം മികച്ച പ്രാധാന്യം നല്‍കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു . ഫാറൂഖ് റൗദത്തുല്‍ ഉലൂം അസോസിയേഷന്റെയും അറബിക് കോളജിന്റെയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫാറൂഖ് കോളജിലെ എ.പി. ബാവ കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
ആണിന് വിദ്യാഭ്യാസം നല്കുന്നതിനേക്കാള് മുന്തിയ പരിഗണന നല്‍കേണ്ടത് സ്ത്രീ സമൂഹത്തെ വിദ്യാസമ്പന്നരാക്കുന്നതിനാണ്. ആണിനെ പഠിപ്പിച്ചാല്‍ ഒരാളുടെ വിദ്യാഭ്യാസമാണു നടക്കുന്നതെങ്കില്‍ സ്ത്രീയെ പഠിപ്പിക്കുന്നതു കുടുംബത്തിന്റെ മൊത്തം വിദ്യാഭ്യാസത്തിലേക്കു വഴിതെളിക്കും. കുട്ടികളുടെയും അതുവഴി സമൂഹത്തിന്റെയും ശക്തീകരണം സാധ്യമാക്കും. ഫാറൂഖ് കോളജിലെ 10,000 കുട്ടികളില്‍ 6000 പേര് പെണ്‍കുട്ടികളാണെന്നത് അഭിമാനകരമായ കാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
തൊഴിലിനു മാത്രമാണ് വിദ്യാഭ്യാസമെന്ന ധാരണ മാറണം. വിദ്യാഭ്യാസം വൈജ്ഞാനിക മികവിനും ശക്തീകരണത്തിനും സാമൂഹിക തിന്മകള് ഇല്ലാതാക്കുന്നതിനുമാണ്. സ്ത്രീകളെയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കണം. പാവപ്പെട്ട മനുഷ്യരിലാണ് നാം ദൈവത്തെ കണ്ടെത്തേണ്ടത്. പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഉയര്‍ത്തിക്കൊണ്ട് വരണം. ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും ശക്തിപ്പെടുത്തണം.വിദ്യാഭ്യാസം ഇല്ലാത്തവര്‍പോലും ഇന്ന് അമ്മയെ മമ്മി എന്ന് വിളിക്കാനാണു കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ മമ്മി എന്നത് ചുണ്ടില്‍നിന്നും അമ്മ എന്നതു ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ കൂടി സജീവമായ പങ്കാളിത്തം വേണം.
ഇന്ത്യ ധാരാളം മതങ്ങളും ജാതികളും ഭാഷകളും വര്‍ണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണെങ്കിലും നാം ഒറ്റ രാജ്യവും ഒറ്റ സമൂഹവുമാണ്. നാം അമ്മയെയും മാതൃഭാഷയെയും ജനിച്ചഭൂമിയെയും ഗുരുവിനെയും ഒരിക്കലും വിസ്മരിക്കരുത്. ഏത് മതക്കാരനാണെങ്കിലും അയല്‍ക്കാരെ നാം ബഹുമാനിക്കണം. ഒരു മതത്തെയും അവമതിക്കരുത്. അതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. സ്നേഹവും സഹാനുഭൂതിയും സേവനവുമാവണം മുഖമുദ്ര - ഉപരാഷ്ട്രപതി പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ, എം.കെ. രാഘവൻ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, വി.കെ.സി. മമ്മദ് കോയ എംഎല്‍എ, കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍, ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ പി.കെ. അഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ് കോയ, പ്രഫ. കുട്ട്യാലിക്കുട്ടി, സി.പി. കുഞ്ഞിമുഹമ്മദ്, പ്രഫ. ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
ആണിന് വിദ്യാഭ്യാസം നല്കുന്നതിനേക്കാള് മുന്തിയ പരിഗണന നല്‍കേണ്ടത് സ്ത്രീ സമൂഹത്തെ വിദ്യാസമ്പന്നരാക്കുന്നതിനാണ്. ആണിനെ പഠിപ്പിച്ചാല്‍ ഒരാളുടെ വിദ്യാഭ്യാസമാണു നടക്കുന്നതെങ്കില്‍ സ്ത്രീയെ പഠിപ്പിക്കുന്നതു കുടുംബത്തിന്റെ മൊത്തം വിദ്യാഭ്യാസത്തിലേക്കു വഴിതെളിക്കും. കുട്ടികളുടെയും അതുവഴി സമൂഹത്തിന്റെയും ശക്തീകരണം സാധ്യമാക്കും. ഫാറൂഖ് കോളജിലെ 10,000 കുട്ടികളില്‍ 6000 പേര് പെണ്‍കുട്ടികളാണെന്നത് അഭിമാനകരമായ കാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
തൊഴിലിനു മാത്രമാണ് വിദ്യാഭ്യാസമെന്ന ധാരണ മാറണം. വിദ്യാഭ്യാസം വൈജ്ഞാനിക മികവിനും ശക്തീകരണത്തിനും സാമൂഹിക തിന്മകള് ഇല്ലാതാക്കുന്നതിനുമാണ്. സ്ത്രീകളെയും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളെയും വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കണം. പാവപ്പെട്ട മനുഷ്യരിലാണ് നാം ദൈവത്തെ കണ്ടെത്തേണ്ടത്. പാവങ്ങളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ഉയര്‍ത്തിക്കൊണ്ട് വരണം. ന്യൂനപക്ഷങ്ങളെയും പിന്നോക്കക്കാരെയും ശക്തിപ്പെടുത്തണം.വിദ്യാഭ്യാസം ഇല്ലാത്തവര്‍പോലും ഇന്ന് അമ്മയെ മമ്മി എന്ന് വിളിക്കാനാണു കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ മമ്മി എന്നത് ചുണ്ടില്‍നിന്നും അമ്മ എന്നതു ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കുന്നതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സ്വകാര്യ മേഖലയുടെ കൂടി സജീവമായ പങ്കാളിത്തം വേണം.
ഇന്ത്യ ധാരാളം മതങ്ങളും ജാതികളും ഭാഷകളും വര്‍ണങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണെങ്കിലും നാം ഒറ്റ രാജ്യവും ഒറ്റ സമൂഹവുമാണ്. നാം അമ്മയെയും മാതൃഭാഷയെയും ജനിച്ചഭൂമിയെയും ഗുരുവിനെയും ഒരിക്കലും വിസ്മരിക്കരുത്. ഏത് മതക്കാരനാണെങ്കിലും അയല്‍ക്കാരെ നാം ബഹുമാനിക്കണം. ഒരു മതത്തെയും അവമതിക്കരുത്. അതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. സ്നേഹവും സഹാനുഭൂതിയും സേവനവുമാവണം മുഖമുദ്ര - ഉപരാഷ്ട്രപതി പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ, എം.കെ. രാഘവൻ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, വി.കെ.സി. മമ്മദ് കോയ എംഎല്‍എ, കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. മുഹമ്മദ് ബഷീര്‍, ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ പി.കെ. അഹമ്മദ്, കെ.വി. കുഞ്ഞഹമ്മദ് കോയ, പ്രഫ. കുട്ട്യാലിക്കുട്ടി, സി.പി. കുഞ്ഞിമുഹമ്മദ്, പ്രഫ. ഇമ്പിച്ചിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.