കട്ടപ്പന: എൽഡിഎഫ് ഗവണ്മെന്റ് അധികാരത്തിൽ വന്നശേഷം 15,000-ൽപരം പട്ടയങ്ങൾ നൽകിയെന്നും അർഹതപ്പെട്ട അവശേഷിക്കുന്നവർക്ക് വേഗത്തിൽ പട്ടയം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. കുമളി, ഇരട്ടയാർ, അടിമാലി എന്നിവിടങ്ങളിൽ നടന്ന പട്ടയ മേളകൾ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജൂണിലും ഡിസംബറിലും വിവിധ കേന്ദ്രങ്ങളിൽ പട്ടയമേള സംഘടിപ്പിച്ച് വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കും. പത്തു ചെയിൻ പ്രദേശത്ത് അവശേഷിക്കുന്ന മൂന്നുചെയിൻ മേഖലയിലും വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള പട്ടയങ്ങളിലെ പോരായ്മകൾ പലതും ഒഴിവാക്കിയുള്ള പട്ടയങ്ങളാണ് ഇപ്പോൾ നൽകുന്നത്. നേരത്തെയുള്ള വ്യവസ്ഥകൾ ഒഴിവാക്കി. ഒരേക്കർ പരിധി മാറ്റി.
ഒരുലക്ഷം എന്ന വരുമാനപരിധിയും ഒഴിവാക്കി. 1964-ലെ ചട്ടപ്രകാരം നൽകുന്ന പട്ടയങ്ങൾ 25 വർഷം കഴിഞ്ഞേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും ഒഴിവാക്കി. കൈവശഭൂമിക്ക് ലഭിക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യും. ഭൂരഹിതർക്കു ലഭിക്കുന്ന ഭൂമിക്കുള്ള പട്ടയത്തിന്റെ കൈമാറ്റപരിധി 25 വർഷം എന്നത് 12 വർഷമായി ചുരുക്കി.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും പട്ടയങ്ങൾ തയാറാക്കി വിതരണംചെയ്യാൻ കഴിഞ്ഞത് റവന്യുജീവനക്കാരുടെ കാര്യക്ഷമതയും കഠിനാധ്വാനവുംകൊണ്ടാണെന്ന് പറഞ്ഞ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു.
ജൂണിലും ഡിസംബറിലും വിവിധ കേന്ദ്രങ്ങളിൽ പട്ടയമേള സംഘടിപ്പിച്ച് വിതരണം വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കും. പത്തു ചെയിൻ പ്രദേശത്ത് അവശേഷിക്കുന്ന മൂന്നുചെയിൻ മേഖലയിലും വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള പട്ടയങ്ങളിലെ പോരായ്മകൾ പലതും ഒഴിവാക്കിയുള്ള പട്ടയങ്ങളാണ് ഇപ്പോൾ നൽകുന്നത്. നേരത്തെയുള്ള വ്യവസ്ഥകൾ ഒഴിവാക്കി. ഒരേക്കർ പരിധി മാറ്റി.
ഒരുലക്ഷം എന്ന വരുമാനപരിധിയും ഒഴിവാക്കി. 1964-ലെ ചട്ടപ്രകാരം നൽകുന്ന പട്ടയങ്ങൾ 25 വർഷം കഴിഞ്ഞേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും ഒഴിവാക്കി. കൈവശഭൂമിക്ക് ലഭിക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യും. ഭൂരഹിതർക്കു ലഭിക്കുന്ന ഭൂമിക്കുള്ള പട്ടയത്തിന്റെ കൈമാറ്റപരിധി 25 വർഷം എന്നത് 12 വർഷമായി ചുരുക്കി.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും പട്ടയങ്ങൾ തയാറാക്കി വിതരണംചെയ്യാൻ കഴിഞ്ഞത് റവന്യുജീവനക്കാരുടെ കാര്യക്ഷമതയും കഠിനാധ്വാനവുംകൊണ്ടാണെന്ന് പറഞ്ഞ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു.