ആലുവ: നെടുന്പാശേരി വിമാനത്താവളം വഴി ഗൾഫിലേക്കു കടത്താൻ കൊണ്ടുവന്ന 30 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽപിടികൂടി. 5.100 കിലോഗ്രാം മെഥലീൻ ഡയോക്സി മെത്ത് ആംഫെറ്റാമിൻ (എംഡിഎംഎ) എന്ന മയക്കുമരുന്നാണു പിടിച്ചത്.
ഇതു കൊണ്ടുവന്ന പാലക്കാട് സ്വദേശികളായ മണ്ണാർക്കാട് കരിന്പ കച്ചേരിപ്പടി കൈപ്പുള്ളി ഫൈസൽ (34), തട്ടായിൽ അബ്ദുൾ സലാം (34) എന്നിവർ പിടിയിലായി.
രാജ്യത്തെതന്നെ ഏറ്റവും വലിയ എംഡിഎംഎ മയക്കുമരുന്നുവേട്ടയാണിതെന്നു ജോയിന്റ് എക്സൈസ് കമീഷണർ പി.കെ. മനോഹരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതയിൽ അത്താണി ജംഗ്ഷനു സമീപം ഇന്നലെ പുലർച്ചെയോടെ കാർ തടഞ്ഞുനിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച കെഎൽ 50 എഫ് 9978 ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു.
കുവൈറ്റിലേക്കു കൊണ്ടുപോകേണ്ടിയിരുന്ന മയക്കുമരുന്നാണിത്. വിമാനത്തിൽ കാരിയറായി ഉദ്ദേശിച്ചിരുന്ന യുവാവിനെ സംബന്ധിച്ചും മുഖ്യ സൂത്രധാരന്മാരെക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. രണ്ടു ട്രോളി ബാഗുകളിൽ കാർബണ് പേപ്പറിൽ പൊതിഞ്ഞാണു മയക്കുമരുന്നു വച്ചിരുന്നത്. എയർപോർട്ടിൽ സ്കാനറിലൂടെ കടന്ന് പോകുന്പോൾ പിടിക്കപ്പെടാതിരിക്കാനാണ് കാർബണിൽ പൊതിയുന്നത്.
ഏറ്റവും വീര്യമേറിയ മയക്കുമുരുന്നാണു കൊച്ചിയിൽ പിടിച്ചത്. റഷ്യൻ നിർമിതമായ ഈ ലഹരി വസ്തു അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽനിന്നാണ് ഇന്ത്യയിലെത്തിച്ചത്. തീവ്രവാദികളുടെ സഹായത്തോടെ കാഷ്മീരിൽ എത്തിക്കുകയും തുടർന്നു ട്രെയിൻമാർഗം ഡൽഹിയിലും ചെന്നൈയിലും അവിടെനിന്നു പാലക്കാട്ടും എത്തിക്കുകയായിരുന്നു. പാലക്കാടുനിന്നാണു പ്രതികൾക്കിതു ലഭിക്കുന്നത്. നെടുന്പാശേരിയിലെ വിമാനത്താവളത്തിൽ എത്തിക്കേണ്ട ചുമതലയായിരുന്നു ഇവർക്കുണ്ടായിരുന്നത്.
നെടുന്പാശേരിയിൽ ഒരാൾ കാത്തുനിൽക്കുമെന്നും അയാൾക്കു കൈമാറണമെന്നുമായിരുന്നു നിർദേശം. പികെഡി എന്ന കോഡിലായിരുന്നു ഫൈസലിന്റെയും മറ്റും പ്രവർത്തനം. ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് പാലക്കാടുനിന്നു വിമാനത്താവളത്തിൽ എത്തി മയക്കുമരുന്ന് കൈമാറുന്പോൾ ലഭിക്കുക. ഇപ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 10 തവണയെങ്കിലും മയക്കുമരുന്ന് കൈമാറിയതായാണ് പ്രധാനപ്രതി ഫൈസലിന്റെ മൊഴി.
കുവൈറ്റിൽ ജോലിക്കാരനായിരുന്ന ഫൈസലിന്റെ മാതാവ് ഇപ്പോഴും കുവൈറ്റിലാണ്. പാലക്കാട് സഹോദരിയുടെ വീട്ടിൽ കുടുംബസമേതമാണ് താമസം. കൂട്ടുപ്രതിയായ അബ്ദുൾ സലാം കാർ ഡ്രൈവറാണ്. അയൽവാസിയുടെ കാറാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചത്.
ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് വീസയും പാസ്പോർട്ടും തരപ്പെടുത്തി കാരിയർമാരായി ഉപയോഗിച്ചാണ് മയക്കുമരുന്നു വിദേശത്തേക്ക് എത്തിക്കുന്ന ശൃംഖല പ്രവർത്തിക്കുന്നത്.
കഴിഞ്ഞവർഷം എംഡിഎംഎ കടത്തി വിദേശത്ത് പിടിയിലായ പള്ളിത്തോട് സ്വദേശി ക്ലമന്റ് എന്ന യുവാവ് ജയിലിലാണ്. ഇതുസംബന്ധിച്ച നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. കഴിഞ്ഞ മൂന്നു മാസമായി എക്സൈസ് സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികളെ ഇന്നു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.
ഇതു കൊണ്ടുവന്ന പാലക്കാട് സ്വദേശികളായ മണ്ണാർക്കാട് കരിന്പ കച്ചേരിപ്പടി കൈപ്പുള്ളി ഫൈസൽ (34), തട്ടായിൽ അബ്ദുൾ സലാം (34) എന്നിവർ പിടിയിലായി.
രാജ്യത്തെതന്നെ ഏറ്റവും വലിയ എംഡിഎംഎ മയക്കുമരുന്നുവേട്ടയാണിതെന്നു ജോയിന്റ് എക്സൈസ് കമീഷണർ പി.കെ. മനോഹരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതയിൽ അത്താണി ജംഗ്ഷനു സമീപം ഇന്നലെ പുലർച്ചെയോടെ കാർ തടഞ്ഞുനിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. മയക്കുമരുന്നു കടത്താൻ ഉപയോഗിച്ച കെഎൽ 50 എഫ് 9978 ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു.
കുവൈറ്റിലേക്കു കൊണ്ടുപോകേണ്ടിയിരുന്ന മയക്കുമരുന്നാണിത്. വിമാനത്തിൽ കാരിയറായി ഉദ്ദേശിച്ചിരുന്ന യുവാവിനെ സംബന്ധിച്ചും മുഖ്യ സൂത്രധാരന്മാരെക്കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. രണ്ടു ട്രോളി ബാഗുകളിൽ കാർബണ് പേപ്പറിൽ പൊതിഞ്ഞാണു മയക്കുമരുന്നു വച്ചിരുന്നത്. എയർപോർട്ടിൽ സ്കാനറിലൂടെ കടന്ന് പോകുന്പോൾ പിടിക്കപ്പെടാതിരിക്കാനാണ് കാർബണിൽ പൊതിയുന്നത്.
ഏറ്റവും വീര്യമേറിയ മയക്കുമുരുന്നാണു കൊച്ചിയിൽ പിടിച്ചത്. റഷ്യൻ നിർമിതമായ ഈ ലഹരി വസ്തു അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽനിന്നാണ് ഇന്ത്യയിലെത്തിച്ചത്. തീവ്രവാദികളുടെ സഹായത്തോടെ കാഷ്മീരിൽ എത്തിക്കുകയും തുടർന്നു ട്രെയിൻമാർഗം ഡൽഹിയിലും ചെന്നൈയിലും അവിടെനിന്നു പാലക്കാട്ടും എത്തിക്കുകയായിരുന്നു. പാലക്കാടുനിന്നാണു പ്രതികൾക്കിതു ലഭിക്കുന്നത്. നെടുന്പാശേരിയിലെ വിമാനത്താവളത്തിൽ എത്തിക്കേണ്ട ചുമതലയായിരുന്നു ഇവർക്കുണ്ടായിരുന്നത്.
നെടുന്പാശേരിയിൽ ഒരാൾ കാത്തുനിൽക്കുമെന്നും അയാൾക്കു കൈമാറണമെന്നുമായിരുന്നു നിർദേശം. പികെഡി എന്ന കോഡിലായിരുന്നു ഫൈസലിന്റെയും മറ്റും പ്രവർത്തനം. ഒരാൾക്ക് ഒരു ലക്ഷം രൂപയാണ് പാലക്കാടുനിന്നു വിമാനത്താവളത്തിൽ എത്തി മയക്കുമരുന്ന് കൈമാറുന്പോൾ ലഭിക്കുക. ഇപ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 10 തവണയെങ്കിലും മയക്കുമരുന്ന് കൈമാറിയതായാണ് പ്രധാനപ്രതി ഫൈസലിന്റെ മൊഴി.
കുവൈറ്റിൽ ജോലിക്കാരനായിരുന്ന ഫൈസലിന്റെ മാതാവ് ഇപ്പോഴും കുവൈറ്റിലാണ്. പാലക്കാട് സഹോദരിയുടെ വീട്ടിൽ കുടുംബസമേതമാണ് താമസം. കൂട്ടുപ്രതിയായ അബ്ദുൾ സലാം കാർ ഡ്രൈവറാണ്. അയൽവാസിയുടെ കാറാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചത്.
ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക് വീസയും പാസ്പോർട്ടും തരപ്പെടുത്തി കാരിയർമാരായി ഉപയോഗിച്ചാണ് മയക്കുമരുന്നു വിദേശത്തേക്ക് എത്തിക്കുന്ന ശൃംഖല പ്രവർത്തിക്കുന്നത്.
കഴിഞ്ഞവർഷം എംഡിഎംഎ കടത്തി വിദേശത്ത് പിടിയിലായ പള്ളിത്തോട് സ്വദേശി ക്ലമന്റ് എന്ന യുവാവ് ജയിലിലാണ്. ഇതുസംബന്ധിച്ച നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. കഴിഞ്ഞ മൂന്നു മാസമായി എക്സൈസ് സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികളെ ഇന്നു മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.