ആലുവ: നെടുന്പാശേരിയിൽ 30 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ എക്സൈസ് സംഘത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അഭിനന്ദിച്ചു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് സംഘത്തിന് പ്രാഥമികമായി 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
മയക്കുമരുന്ന് കടത്തും വിൽപനയും തടയുന്നതിനായി രൂപീകരിച്ച എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ. പി. സുദീപ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സി. കെ. സൈഫുദ്ദീൻ, പ്രിവന്റീവ് ഇൻസ്പെകട്ർമാരായ എ. എസ്. ജയൻ, എം.കെ.കെ. ഫൈസൽ, സിവിൽ ഓഫീസർമാരായ കെ.എം. റോബി, പി. എക്സ് റൂബിൻ, രഞ്ജു എൽദോ തോമസ്, വി.എൽ. ജിമ്മി, ഡ്രൈവർ സി. ടി. പ്രദീപ്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മയക്കുമരുന്ന് കടത്തും വിൽപനയും തടയുന്നതിനായി രൂപീകരിച്ച എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൻ. പി. സുദീപ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ സി. കെ. സൈഫുദ്ദീൻ, പ്രിവന്റീവ് ഇൻസ്പെകട്ർമാരായ എ. എസ്. ജയൻ, എം.കെ.കെ. ഫൈസൽ, സിവിൽ ഓഫീസർമാരായ കെ.എം. റോബി, പി. എക്സ് റൂബിൻ, രഞ്ജു എൽദോ തോമസ്, വി.എൽ. ജിമ്മി, ഡ്രൈവർ സി. ടി. പ്രദീപ്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.