തൃശൂർ: ട്രെയിൽയാത്രയ്ക്കിടെ നടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതിക്കു ജാമ്യം അനുവദിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി. ബാബുവിന്റെ വാദം മുഖവിലക്കെടുത്താണു കോടതി ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷൽ ഒന്നാംക്ലസ് മജിസ്ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു.
പ്രതിക്കു ജാമ്യം അനുവദിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും അന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ഡി. ബാബുവിന്റെ വാദം മുഖവിലക്കെടുത്താണു കോടതി ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷൽ ഒന്നാംക്ലസ് മജിസ്ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു.