കൊച്ചി: സംസ്ഥാന സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രികൾ പോലെ ആധുനിക സജീകരണങ്ങളുള്ളതാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മെച്ചപ്പെടുത്തിയ അടിസ്ഥാനസൗകര്യവും ആശുപത്രികൾക്ക് മികവിന്റെ അടിസ്ഥാനത്തിൽ അംഗീകാരവും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (ഇന്ത്യ) ഹോട്ടൽ ലേ മെറീഡിയനിൽ സംഘടിപ്പിച്ച അഞ്ചാമത് വാർഷിക ആഗോള കോണ്ക്ലേവിൽ അവാർഡ് ദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി ശൈലജ.
ആരോഗ്യമന്ത്രിയും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് 50 സ്ഥാപനങ്ങൾക്ക് മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ബെസ്റ്റ് ഹോസ്പിറ്റൽ ടു വർക്ക് ഫോർ, എക്സലൻസ് ഇൻ കമ്യൂണിറ്റി മാനേജ്മെന്റ് എന്നീ അവാർഡുകൾ നേടി. കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രി, ആലുവയിലുള്ള രാജഗിരി ആശുപത്രി എന്നീ സ്ഥാപനങ്ങൾ ക്വാളിറ്റി ബിയോണ്ട് അക്രഡിറ്റേഷൻ അവാർഡ് നേടി.
വയനാട്ടിലുള്ള ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്രീൻ ഹോസ്പിറ്റൽ അവാർഡ് ജേതാക്കളായി. കോഴിക്കോടുള്ള ആസ്റ്റർ മിംസ് എക്സലൻസ് ഇൻ കമ്മ്യൂണിറ്റി മാനേജ്മെന്റ് അവാർഡ് നേടി. എഎച്ച്പിഐ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനി, എഎച്ച്പിഐ പ്രസിഡന്റ് ഡോ. അലക്സാണ്ടർ തോമസ്, എഎച്ച്പിഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ഹരീഷ് പിള്ള എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
ആരോഗ്യമന്ത്രിയും തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ചേർന്ന് 50 സ്ഥാപനങ്ങൾക്ക് മികവിനുള്ള അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ബെസ്റ്റ് ഹോസ്പിറ്റൽ ടു വർക്ക് ഫോർ, എക്സലൻസ് ഇൻ കമ്യൂണിറ്റി മാനേജ്മെന്റ് എന്നീ അവാർഡുകൾ നേടി. കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രി, ആലുവയിലുള്ള രാജഗിരി ആശുപത്രി എന്നീ സ്ഥാപനങ്ങൾ ക്വാളിറ്റി ബിയോണ്ട് അക്രഡിറ്റേഷൻ അവാർഡ് നേടി.
വയനാട്ടിലുള്ള ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗ്രീൻ ഹോസ്പിറ്റൽ അവാർഡ് ജേതാക്കളായി. കോഴിക്കോടുള്ള ആസ്റ്റർ മിംസ് എക്സലൻസ് ഇൻ കമ്മ്യൂണിറ്റി മാനേജ്മെന്റ് അവാർഡ് നേടി. എഎച്ച്പിഐ ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ഗ്യാനി, എഎച്ച്പിഐ പ്രസിഡന്റ് ഡോ. അലക്സാണ്ടർ തോമസ്, എഎച്ച്പിഐ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. ഹരീഷ് പിള്ള എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.