മലയാറ്റൂർ: മലയാറ്റൂർ മഹാഇടവകയിലെ വിശ്വാസികൾ ഇന്ന് മലകയറുന്നതോടെ മലയാറ്റൂർ കുരിശുമുടി തീർഥാടനത്തിന് ഔദ്യോഗികമായി തുടക്കമാകും. മലയാറ്റൂർ മഹാഇടവകയിലെ മലയാറ്റൂർ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ് തേയ്ക്കാനത്ത്, വിമലഗിരി മേരി അമലോത്ഭവമാതാ പള്ളി വികാരി ഫാ. ജോഷി കളപ്പറന്പത്ത്, സെബിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ബിനീഷ് പൂണോളിൽ, ഇല്ലിത്തോട് തിരുഹൃദയ പള്ളി വികാരി ഫാ. അഗസ്റ്റിൻ മൂഞ്ഞേലി എന്നിവരുടെ നേതൃത്വത്തിൽ അടിവാരത്തിലെ മാർതോമാശ്ലീഹായുടെ കപ്പേളയിൽ ഒത്തുചേർന്ന് പ്രാരംഭ പ്രാർഥനയ്ക്കുശേഷം രാവിലെ ഏഴിന് ഇടവക വിശ്വാസികൾ മലകയറും.
കുരിശുമുടിയിൽ മാർതോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മാർതോമാ മണ്ഡപത്തിൽ പ്രത്യേക തിരുക്കർമങ്ങൾ നടക്കും. ഇതോടെ ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള തീർഥാടനത്തിന് ആരംഭംകുറിക്കും. തുടർന്ന് ഒന്പതിനു കുരിശുമുടിയിലെ തിരുസന്നിധിയിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും. കുരിശുമുടിയിൽ നോന്പുകാലങ്ങളിൽ ദിവസവും കുർബാനയുണ്ടാകും.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുളള സൗകര്യമുണ്ടാകുമെന്നും മലകയറുന്ന വിശ്വാസികൾക്ക് സുരക്ഷിതമായി കയറുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് അറിയിച്ചു.
കുരിശുമുടിയിൽ മാർതോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന മാർതോമാ മണ്ഡപത്തിൽ പ്രത്യേക തിരുക്കർമങ്ങൾ നടക്കും. ഇതോടെ ഈ വർഷത്തെ പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള തീർഥാടനത്തിന് ആരംഭംകുറിക്കും. തുടർന്ന് ഒന്പതിനു കുരിശുമുടിയിലെ തിരുസന്നിധിയിൽ വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ നടക്കും. കുരിശുമുടിയിൽ നോന്പുകാലങ്ങളിൽ ദിവസവും കുർബാനയുണ്ടാകും.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദിവസം മുഴുവനും കുരിശുമുടി കയറുന്നതിനുളള സൗകര്യമുണ്ടാകുമെന്നും മലകയറുന്ന വിശ്വാസികൾക്ക് സുരക്ഷിതമായി കയറുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് അറിയിച്ചു.