കൊച്ചി: യാക്കോബായ സഭയുടെ പാത്രിയർക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ നടക്കും.
സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയിൽനിന്നു തുടക്കം കുറിച്ച പതാക ഘോഷയാത്രയും ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ സംഗമിച്ചു ഘോഷയാത്രയായി വൈകുന്നേരം അഞ്ചിന് സമ്മേളനനഗറിൽ എത്തും. തുടർന്നു സമ്മേളന നഗറിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പതാക ഉയർത്തും.
നാളെ വൈകുന്നേരം മൂന്നിനു നടക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ മാർത്തോമ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രപ്പോലീത്ത വിശിഷ്ടാഥിതിയായിരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിക്കും. പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധിയും ബൽജിയം, ഫ്രാൻസ്, ലക്സംബർഗ് ഇടവകകളുടെ ആർച്ച്ബിഷപ്പുമായ മാർ ജോർജ് ഖൂറി അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ യാക്കോബായ സഭയ്ക്കു പുറമേ വിവിധ സഭകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
വിശ്വാസികൾ കൈകൾചേർത്തു പിടിച്ചു തങ്ങളും തങ്ങളുടെ സന്തതി പരന്പരകളും അന്ത്യോഖ്യൻ സത്യവിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയില്ലെന്നു സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുമെന്നു ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതിവിധിയുടെ മറവിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടിക്കെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധം കൂടിയാകും വിശ്വാസ ്രഖ്യാപന സമ്മേളനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷത്തെ പുറത്താക്കി ന്യൂനപക്ഷത്തിനു പള്ളികൾ വിട്ടുകൊടുക്കുന്ന നടപടി അംഗീകരിക്കാൻ സഭ ഇനിയും അനുവദിക്കില്ലെന്നു യോഗം പ്രഖ്യാപിക്കും. വിശ്വാസികൾ ത്യാഗം സഹിച്ചു പടുത്തുയർത്തിയതാണു ദേവാലയങ്ങൾ. കോടതിവിധിയുടെ മറവിൽ ശവസംസ്കാരത്തിനു പോലുമുള്ള അവസരം വിശ്വാസികൾക്കു നിഷേധിക്കപ്പെടുകയാണ്. യാക്കോബായ സഭയ്ക്കെതിരെ ഉണ്ടായിട്ടുള്ള നീതി നിഷേധത്തിനെതിരേയുള്ള സഭയുടെ പ്രതിഷേധം സമ്മേളനം പ്രഖ്യാപിക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത , ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, പബ്ലിസിറ്റി കമ്മിറ്റി ജനറൽ കണ്വീനർ ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം, കണ്വീനർമാരായ ഷെവ.സാജു പട്ടാട്ട്, ഷെവ. മോൻസി വാവച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രണ്ടു ലക്ഷത്തിലധികം വിശ്വാസികളെത്തും
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ നാളെ നടക്കുന്ന പാത്രിയർക്കാ ദിനാഘോഷത്തിന്റെയും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെയും മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയിലെ എല്ലാ ദേവാലയങ്ങളിൽനിന്നുമായി രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും, സമ്മേളനത്തിനായി വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വൈദികർക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി രണ്ടായിരത്തോളം കസേരകളും ക്രമീകരിച്ചിട്ടുണ്ട്. 80 പേർക്ക് ഇരിക്കാവുന്ന സ്റ്റേജാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളിൽനിന്നായി രണ്ടായിരത്തോളം ബസുകൾ മാത്രം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു വാഹനങ്ങളിലും വിശ്വാസികളെത്തും. നഗരത്തിൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്നു വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഗതാഗത ക്രമീകരണം സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനായി കളക്ടറുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും ഹൈറേഞ്ച് മേഖലയിലെ മുരിക്കുംതൊട്ടിയിൽനിന്നു തുടക്കം കുറിച്ച പതാക ഘോഷയാത്രയും ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ സംഗമിച്ചു ഘോഷയാത്രയായി വൈകുന്നേരം അഞ്ചിന് സമ്മേളനനഗറിൽ എത്തും. തുടർന്നു സമ്മേളന നഗറിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പതാക ഉയർത്തും.
നാളെ വൈകുന്നേരം മൂന്നിനു നടക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനത്തിൽ മാർത്തോമ സഭ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രപ്പോലീത്ത വിശിഷ്ടാഥിതിയായിരിക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിക്കും. പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധിയും ബൽജിയം, ഫ്രാൻസ്, ലക്സംബർഗ് ഇടവകകളുടെ ആർച്ച്ബിഷപ്പുമായ മാർ ജോർജ് ഖൂറി അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ യാക്കോബായ സഭയ്ക്കു പുറമേ വിവിധ സഭകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
വിശ്വാസികൾ കൈകൾചേർത്തു പിടിച്ചു തങ്ങളും തങ്ങളുടെ സന്തതി പരന്പരകളും അന്ത്യോഖ്യൻ സത്യവിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയില്ലെന്നു സമ്മേളനത്തിൽ പ്രതിജ്ഞയെടുക്കുമെന്നു ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതിവിധിയുടെ മറവിൽ ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടിക്കെതിരെയുള്ള വിശ്വാസികളുടെ പ്രതിഷേധം കൂടിയാകും വിശ്വാസ ്രഖ്യാപന സമ്മേളനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷത്തെ പുറത്താക്കി ന്യൂനപക്ഷത്തിനു പള്ളികൾ വിട്ടുകൊടുക്കുന്ന നടപടി അംഗീകരിക്കാൻ സഭ ഇനിയും അനുവദിക്കില്ലെന്നു യോഗം പ്രഖ്യാപിക്കും. വിശ്വാസികൾ ത്യാഗം സഹിച്ചു പടുത്തുയർത്തിയതാണു ദേവാലയങ്ങൾ. കോടതിവിധിയുടെ മറവിൽ ശവസംസ്കാരത്തിനു പോലുമുള്ള അവസരം വിശ്വാസികൾക്കു നിഷേധിക്കപ്പെടുകയാണ്. യാക്കോബായ സഭയ്ക്കെതിരെ ഉണ്ടായിട്ടുള്ള നീതി നിഷേധത്തിനെതിരേയുള്ള സഭയുടെ പ്രതിഷേധം സമ്മേളനം പ്രഖ്യാപിക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത , ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, പബ്ലിസിറ്റി കമ്മിറ്റി ജനറൽ കണ്വീനർ ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം, കണ്വീനർമാരായ ഷെവ.സാജു പട്ടാട്ട്, ഷെവ. മോൻസി വാവച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രണ്ടു ലക്ഷത്തിലധികം വിശ്വാസികളെത്തും
കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ നഗറിൽ നാളെ നടക്കുന്ന പാത്രിയർക്കാ ദിനാഘോഷത്തിന്റെയും വിശ്വാസ പ്രഖ്യാപന സമ്മേളനത്തിന്റെയും മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയിലെ എല്ലാ ദേവാലയങ്ങളിൽനിന്നുമായി രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ സമ്മേളനത്തിൽ പങ്കെടുക്കും, സമ്മേളനത്തിനായി വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വൈദികർക്കും മറ്റ് വിശിഷ്ടാതിഥികൾക്കുമായി രണ്ടായിരത്തോളം കസേരകളും ക്രമീകരിച്ചിട്ടുണ്ട്. 80 പേർക്ക് ഇരിക്കാവുന്ന സ്റ്റേജാണ് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളെ എത്തിക്കുന്നതിനായി വിവിധ ദേവാലയങ്ങളിൽനിന്നായി രണ്ടായിരത്തോളം ബസുകൾ മാത്രം ബുക്ക് ചെയ്തിട്ടുണ്ട്. മറ്റു വാഹനങ്ങളിലും വിശ്വാസികളെത്തും. നഗരത്തിൽ ഗതാഗത തടസം ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്നു വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഗതാഗത ക്രമീകരണം സംബന്ധിച്ചു തീരുമാനമെടുക്കുന്നതിനായി കളക്ടറുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.