കൊച്ചി : ചേർത്തല കെവിഎം ആശുപത്രിയിൽ നടക്കുന്ന തൊഴിൽസമരം ഒത്തുതീർക്കാനായി അനുഭവ സന്പന്നനായ ഒരു മധ്യസ്ഥനെ നിയോഗിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്.
മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ഇരുകക്ഷികളെയും കേട്ട ശേഷം സിവിൽ നടപടിക്രമത്തിലെ 89-ാം വകുപ്പ് പ്രകാരമുള്ള മധ്യസ്ഥതയ്ക്കു വിടാൻ കമ്മീഷന് അധികാരമുണ്ട്. ഈ ചട്ടപ്രകാരമാണു മധ്യസ്ഥതയ്ക്കു കമ്മീഷൻ സർക്കാരിനു നിർദേശം നൽകിയത്. മധ്യസ്ഥത സംബന്ധിച്ചു സർക്കാരിനു വേണ്ടി തൊഴിൽസെക്രട്ടറിയും സമരം നടത്തുന്ന യുഎൻഎ പ്രതിനിധികളായ ജാസ്മിൻ ഷാ, ജിജി ജേക്കബ്, ബിന്ദു മോൾ എന്നിവരും പരാതിക്കാരായ കെവിഎം ആശുപത്രിയിലെ ജീവനക്കാരും 19ന് ആലപ്പുഴയിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ നേരിട്ടു ഹാജരാകണമെന്ന് പി. മോഹനദാസ് നിർദേശിച്ചു.
സിറ്റിംഗിൽ ബന്ധപ്പെട്ടവർ റിപ്പോർട്ട് ഫയൽ ചെയ്യണം. 19 വരെ നിർധനരായ രോഗികൾക്കു ചികിത്സയ്ക്കു തടസമുണ്ടാകാതിരിക്കാൻ സമരക്കാർ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. കെവിഎം ആശുപത്രിയിലെ ജീവനക്കാർ നൽകിയ പരാതിയിലാണു നടപടി.
മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം ഇരുകക്ഷികളെയും കേട്ട ശേഷം സിവിൽ നടപടിക്രമത്തിലെ 89-ാം വകുപ്പ് പ്രകാരമുള്ള മധ്യസ്ഥതയ്ക്കു വിടാൻ കമ്മീഷന് അധികാരമുണ്ട്. ഈ ചട്ടപ്രകാരമാണു മധ്യസ്ഥതയ്ക്കു കമ്മീഷൻ സർക്കാരിനു നിർദേശം നൽകിയത്. മധ്യസ്ഥത സംബന്ധിച്ചു സർക്കാരിനു വേണ്ടി തൊഴിൽസെക്രട്ടറിയും സമരം നടത്തുന്ന യുഎൻഎ പ്രതിനിധികളായ ജാസ്മിൻ ഷാ, ജിജി ജേക്കബ്, ബിന്ദു മോൾ എന്നിവരും പരാതിക്കാരായ കെവിഎം ആശുപത്രിയിലെ ജീവനക്കാരും 19ന് ആലപ്പുഴയിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ നേരിട്ടു ഹാജരാകണമെന്ന് പി. മോഹനദാസ് നിർദേശിച്ചു.
സിറ്റിംഗിൽ ബന്ധപ്പെട്ടവർ റിപ്പോർട്ട് ഫയൽ ചെയ്യണം. 19 വരെ നിർധനരായ രോഗികൾക്കു ചികിത്സയ്ക്കു തടസമുണ്ടാകാതിരിക്കാൻ സമരക്കാർ ശ്രദ്ധിക്കുന്നത് അഭികാമ്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. കെവിഎം ആശുപത്രിയിലെ ജീവനക്കാർ നൽകിയ പരാതിയിലാണു നടപടി.