മട്ടന്നൂർ: ‘അതിവേഗത്തിൽ പാഞ്ഞെത്തിയ കാറിൽ നിന്നിറങ്ങിയവർ ആദ്യം റോഡിൽ ബോംബെറിഞ്ഞു. പിന്നെ ശുഹൈബിന്റെ നേരേ പാഞ്ഞടുത്ത് വാളെടുത്ത് ആഞ്ഞു വെട്ടി. രണ്ടു വെട്ടിന് അവനെ വീഴ്ത്തി .
തുടർന്ന് മൂന്നുപേർ ചേർന്ന് ഇറച്ചിവെട്ടുന്നതു പോലെയാണു വെട്ടിയത്’-യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയതിനു ദൃക്സാക്ഷികളായ രണ്ടു സുഹൃത്തുക്കളുടെ വെളിപ്പെടുത്തലാണിത്.
എടയന്നൂർ സ്വദേശികളായ കെ. റിയാസും ഇ. നൗഷാദുമാണിവർ. ശുഹൈബിനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിച്ച ഇവർക്കും ആക്രമണത്തിൽ പരിക്കേറ്റു. എസ്വൈഎസിന്റെ നേതാക്കൾ കൂടിയായ ഇവർ ഇപ്പോഴും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഇവർ വിവരിക്കുന്നത് ഇങ്ങനെ: മതസ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി പിരിവിനു പോയി തിരിച്ചു വരുന്നതിനിടെയാണു ഞങ്ങൾ ചായ കുടിക്കാൻ തെരൂരിലെ തട്ടുകടയിൽ കയറിയത് തട്ടുകടയുടെ പുറത്തിരുന്നു ചായ കുടിച്ചു സംസാരിക്കുന്നതിനിടെ അതിവേഗത്തിൽ ഒരു വാഗണർ കാർ വന്നു തട്ടുകടയുടെ മുൻവശത്തെ റോഡരികിൽ നിർത്തി.
ഒരു മിനിറ്റ് കഴിഞ്ഞയുടൻ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിച്ചു. നാലു പേർ തട്ടുകടയിലേക്കു പാഞ്ഞു വന്നു. ഞങ്ങളെ തള്ളി മാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നു.
നാലു പേരിൽ മൂന്നു പേർ ചേർന്നാണ് ശുഹൈബിനെ വെട്ടിയത്. തടയാൻ ചെന്ന റിയാസിനു കാലിനും നൗഷാദിനു കൈക്കും വെട്ടേറ്റു. രണ്ടാമത്തെ വെട്ടിനു നിലത്തു വീണ ശുഹൈബിനെ അറുവുമാടുകളെ വെട്ടുന്നതു പോലെ തുരുതുരാവെട്ടുകയായിരുന്നു. ഒരാൾ ഇരുന്നാണു വെട്ടിയതെ ന്നും അവർ പറഞ്ഞു.
തുടർന്ന് മൂന്നുപേർ ചേർന്ന് ഇറച്ചിവെട്ടുന്നതു പോലെയാണു വെട്ടിയത്’-യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ശുഹൈബിനെ വെട്ടികൊലപ്പെടുത്തിയതിനു ദൃക്സാക്ഷികളായ രണ്ടു സുഹൃത്തുക്കളുടെ വെളിപ്പെടുത്തലാണിത്.
എടയന്നൂർ സ്വദേശികളായ കെ. റിയാസും ഇ. നൗഷാദുമാണിവർ. ശുഹൈബിനെ വെട്ടുന്നതു കണ്ടു തടയാൻ ശ്രമിച്ച ഇവർക്കും ആക്രമണത്തിൽ പരിക്കേറ്റു. എസ്വൈഎസിന്റെ നേതാക്കൾ കൂടിയായ ഇവർ ഇപ്പോഴും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ഇവർ വിവരിക്കുന്നത് ഇങ്ങനെ: മതസ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി പിരിവിനു പോയി തിരിച്ചു വരുന്നതിനിടെയാണു ഞങ്ങൾ ചായ കുടിക്കാൻ തെരൂരിലെ തട്ടുകടയിൽ കയറിയത് തട്ടുകടയുടെ പുറത്തിരുന്നു ചായ കുടിച്ചു സംസാരിക്കുന്നതിനിടെ അതിവേഗത്തിൽ ഒരു വാഗണർ കാർ വന്നു തട്ടുകടയുടെ മുൻവശത്തെ റോഡരികിൽ നിർത്തി.
ഒരു മിനിറ്റ് കഴിഞ്ഞയുടൻ റോഡിൽ ബോംബ് എറിഞ്ഞു പൊട്ടിച്ചു. നാലു പേർ തട്ടുകടയിലേക്കു പാഞ്ഞു വന്നു. ഞങ്ങളെ തള്ളി മാറ്റി ശുഹൈബിനെ വെട്ടുകയായിരുന്നു.
നാലു പേരിൽ മൂന്നു പേർ ചേർന്നാണ് ശുഹൈബിനെ വെട്ടിയത്. തടയാൻ ചെന്ന റിയാസിനു കാലിനും നൗഷാദിനു കൈക്കും വെട്ടേറ്റു. രണ്ടാമത്തെ വെട്ടിനു നിലത്തു വീണ ശുഹൈബിനെ അറുവുമാടുകളെ വെട്ടുന്നതു പോലെ തുരുതുരാവെട്ടുകയായിരുന്നു. ഒരാൾ ഇരുന്നാണു വെട്ടിയതെ ന്നും അവർ പറഞ്ഞു.