തൃശൂർ: ട്രെയിനിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവനടി സനുഷ മജിസ്ട്രേറ്റിനു രഹസ്യമൊഴി നൽകി. ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സനുഷ മൊഴി നൽകിയത്. പതിനഞ്ചു മിനിറ്റു മാത്രം എടുത്ത മൊഴി ശേഖരണത്തിൽ പരാതിയിലെ കാര്യങ്ങൾ ആവർത്തിച്ചെന്നും പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി സൂചന നൽകി.
ഈ മാസം ഒന്നിനു പുലർച്ചെ വടക്കാഞ്ചേരിക്കു സമീപം മാവേലി എക്സ്പ്രസിൽ എസി കോച്ചിൽ യാത്ര ചെയ്യവേയാണു സംഭവം. അപമാനിക്കാൻ ശ്രമിച്ച കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെയാണു പിടികൂടി അറസ്റ്റിനുള്ള സാഹചര്യമൊരുക്കിയത്. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. പ്രമേഹരോഗിയായ തന്റെ ഷുഗർ അളവിലുണ്ടായ വ്യത്യാസം മൂലം മാനസികനിലയിൽ മാറ്റം സംഭവിച്ചതാണെന്നാണ് ഇയാളുടെ നിലപാട്.
ഈ മാസം ഒന്നിനു പുലർച്ചെ വടക്കാഞ്ചേരിക്കു സമീപം മാവേലി എക്സ്പ്രസിൽ എസി കോച്ചിൽ യാത്ര ചെയ്യവേയാണു സംഭവം. അപമാനിക്കാൻ ശ്രമിച്ച കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ സനുഷ തന്നെയാണു പിടികൂടി അറസ്റ്റിനുള്ള സാഹചര്യമൊരുക്കിയത്. ഇയാൾ ഇപ്പോഴും റിമാൻഡിലാണ്. പ്രമേഹരോഗിയായ തന്റെ ഷുഗർ അളവിലുണ്ടായ വ്യത്യാസം മൂലം മാനസികനിലയിൽ മാറ്റം സംഭവിച്ചതാണെന്നാണ് ഇയാളുടെ നിലപാട്.