പാലാ: കെഴുവംകുളത്ത് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഘം ഇദ്ദേഹത്തിന്റെ പിതാവിനെയും മാതാവിനെയും ഭാര്യാസഹോദരനെയും വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ 2.30ന് മുഖംമൂടി ധരിച്ചെത്തിയ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി നടയ്ക്കൽ വെട്ടിക്കൊന്പിൽ ബിനുവിന്റെ വീടിനു നേരേയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകരായ മൂന്നു പേരെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുത്തോലി, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും.
ബിനുവിന്റെ പിതാവ് ഗോപാലൻ നായർ (70), മാതാവ് സരോജിനിയമ്മ (65), ഭാര്യാ സഹോദരൻ കർണൻ (35) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പാലാ ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
രാത്രി മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ജനൽച്ചില്ലുകളും വാതിലും തല്ലിത്തകർത്തു. മുൻവാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്. ശബ്ദം കേട്ട് എഴുന്നേറ്റുവന്ന കുടുംബാംഗങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ബിനുവിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് സൂചന. ബിനുവും ഭാര്യയും കിടക്കുന്ന മുറി അക്രമിസംഘത്തിനു തുറക്കാൻ കഴിയാതെ വന്നതിനാലാണു രക്ഷപ്പെട്ടത്. വാതിലിനോടു ചേർത്ത് കട്ടിൽ അമർത്തിപ്പിടിച്ചിരുന്നതിനാൽ അക്രമിസംഘത്തിന് ബിനുവിന്റെ മുറിയിൽ കയറാൻ സാധിച്ചില്ല. ബൈക്കിലാണ് സംഘം എത്തിയതെന്നാണു സൂചന. പോലീസ് എത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അക്രമിസംഘം ബൈക്കുകളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോട്ടയത്തുനിന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
സിപിഎം കൊഴുവനാൽ ലോക്കൽ സെക്രട്ടറി നടയ്ക്കൽ വെട്ടിക്കൊന്പിൽ ബിനുവിന്റെ വീടിനു നേരേയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകരായ മൂന്നു പേരെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തുവരികയാണ്. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുത്തോലി, കൊഴുവനാൽ ഗ്രാമപഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും.
ബിനുവിന്റെ പിതാവ് ഗോപാലൻ നായർ (70), മാതാവ് സരോജിനിയമ്മ (65), ഭാര്യാ സഹോദരൻ കർണൻ (35) എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് പാലാ ജനറൽ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
രാത്രി മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ ജനൽച്ചില്ലുകളും വാതിലും തല്ലിത്തകർത്തു. മുൻവാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്. ശബ്ദം കേട്ട് എഴുന്നേറ്റുവന്ന കുടുംബാംഗങ്ങളെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ബിനുവിനെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയതെന്നാണ് സൂചന. ബിനുവും ഭാര്യയും കിടക്കുന്ന മുറി അക്രമിസംഘത്തിനു തുറക്കാൻ കഴിയാതെ വന്നതിനാലാണു രക്ഷപ്പെട്ടത്. വാതിലിനോടു ചേർത്ത് കട്ടിൽ അമർത്തിപ്പിടിച്ചിരുന്നതിനാൽ അക്രമിസംഘത്തിന് ബിനുവിന്റെ മുറിയിൽ കയറാൻ സാധിച്ചില്ല. ബൈക്കിലാണ് സംഘം എത്തിയതെന്നാണു സൂചന. പോലീസ് എത്തി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അക്രമിസംഘം ബൈക്കുകളിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കോട്ടയത്തുനിന്ന് ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.