തിരുവനന്തപുരം: ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈവശമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വനം വകുപ്പുമായി ചേർന്ന് സംയുക്ത സർവേ നടത്തും. ഈ മാസം 19 ന് പമ്പയിൽ സർവേ ആരംഭിക്കുമെന്ന് ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ദേവസ്വം ബോർഡിന് 495.53 ഏക്കർ ഭൂമിയാണ് കൈവശമുള്ളത്. ഇതിൽ ശബരിമലയിൽ മാത്രം 77.2 ഏക്കർ ഭൂമി കൈവശമുണ്ട്. ഭൂമി സംബന്ധിച്ച് വനംവകുപ്പ് ചില തടസങ്ങൾ ഉന്നയിച്ചിരുന്നതിനാൽ 2011ൽ ബോർഡ് ഹൈക്കോടതിയെ സമീപിച്ച് സംയുക്ത സർവേ നടത്താൻ ഉത്തരവ് തേടിയിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ അന്നു സർവേ നടന്നില്ല. അതിനാൽ അടിയന്തരമായി സർവേ നടത്താൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വീണ്ടും ഉത്തരവുണ്ടായി. തുടർന്നാണ് സർവേ നടപടികൾ തുടങ്ങാൻ തീരുമാനിച്ചത്.
ഭൂമി സംബന്ധിച്ച് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സർവേ പൂർത്തിയാകുന്നതോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വനം അല്പംപോലും നഷ്ടപ്പെടരുതെന്നാണ് ദേവസ്വം ബോർഡിന്റെയും പക്ഷം. എന്നാൽ ബോർഡിനു കിട്ടേണ്ട ഭൂമി തിരിച്ചുകിട്ടണം. വനംവകുപ്പ് അനധികൃത ഇടപെടൽ നടത്തരുത്.
ശബരിമലയ്ക്കു പുറമേ മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഏക്കർ കണക്കിനു ദേവസ്വം ഭൂമിയാണ് വിവിധ കൈയേറ്റങ്ങളിലൂടെ നഷ്ടമായത്. കൂത്താട്ടുകുളത്ത് മുനിസിപ്പാലിറ്റി തന്നെ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്റെ പക്കലുള്ള ആകെ ഭൂമി സംബന്ധിച്ച് കൃത്യമായ കണക്കും ധാരണയുമുണ്ടാക്കാൻ സ്പെഷൽ തഹസീൽദാറെ നിയമിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ചില മേഖലകളിൽ വ്യാപക കൈയേറ്റം നടന്നിട്ടുണ്ടെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബോർഡ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കോളജ് കഴക്കൂട്ടത്തോ കാട്ടാക്കടയിലോ ഉണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി പ്രസിഡന്റ് പറഞ്ഞു. ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ. പി. ശങ്കരദാസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ദേവസ്വം ബോർഡിന് 495.53 ഏക്കർ ഭൂമിയാണ് കൈവശമുള്ളത്. ഇതിൽ ശബരിമലയിൽ മാത്രം 77.2 ഏക്കർ ഭൂമി കൈവശമുണ്ട്. ഭൂമി സംബന്ധിച്ച് വനംവകുപ്പ് ചില തടസങ്ങൾ ഉന്നയിച്ചിരുന്നതിനാൽ 2011ൽ ബോർഡ് ഹൈക്കോടതിയെ സമീപിച്ച് സംയുക്ത സർവേ നടത്താൻ ഉത്തരവ് തേടിയിരുന്നു. എന്നാൽ, വിവിധ കാരണങ്ങളാൽ അന്നു സർവേ നടന്നില്ല. അതിനാൽ അടിയന്തരമായി സർവേ നടത്താൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വീണ്ടും ഉത്തരവുണ്ടായി. തുടർന്നാണ് സർവേ നടപടികൾ തുടങ്ങാൻ തീരുമാനിച്ചത്.
ഭൂമി സംബന്ധിച്ച് ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾ സർവേ പൂർത്തിയാകുന്നതോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. വനം അല്പംപോലും നഷ്ടപ്പെടരുതെന്നാണ് ദേവസ്വം ബോർഡിന്റെയും പക്ഷം. എന്നാൽ ബോർഡിനു കിട്ടേണ്ട ഭൂമി തിരിച്ചുകിട്ടണം. വനംവകുപ്പ് അനധികൃത ഇടപെടൽ നടത്തരുത്.
ശബരിമലയ്ക്കു പുറമേ മറ്റ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഏക്കർ കണക്കിനു ദേവസ്വം ഭൂമിയാണ് വിവിധ കൈയേറ്റങ്ങളിലൂടെ നഷ്ടമായത്. കൂത്താട്ടുകുളത്ത് മുനിസിപ്പാലിറ്റി തന്നെ ഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്റെ പക്കലുള്ള ആകെ ഭൂമി സംബന്ധിച്ച് കൃത്യമായ കണക്കും ധാരണയുമുണ്ടാക്കാൻ സ്പെഷൽ തഹസീൽദാറെ നിയമിച്ച് നടപടികൾ പുരോഗമിക്കുകയാണ്. ചില മേഖലകളിൽ വ്യാപക കൈയേറ്റം നടന്നിട്ടുണ്ടെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബോർഡ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കോളജ് കഴക്കൂട്ടത്തോ കാട്ടാക്കടയിലോ ഉണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി പ്രസിഡന്റ് പറഞ്ഞു. ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ. പി. ശങ്കരദാസ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.