തിരുവനന്തപുരം: നാളികേരത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി സമഗ്ര പദ്ധതി തയാറാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച കാർഷിക മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പത്തു വർഷത്തിനകം നാളികേര ഉത്പാദനം വർധിപ്പിക്കുന്ന തരത്തിലായിരിക്കും കോക്കനട്ട് മിഷൻ പദ്ധതിക്കു രൂപം നൽകുക. വിത്തിന്റെ ഉടമസ്ഥാവകാശം ഒരു ഏജൻസിക്കും ലഭിക്കില്ലെന്നും മറിച്ച് വിത്തിന്റെ പരമാധികാരം കർഷകനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിന് തൃശൂരിൽ അഗ്രോ പാർക്ക് ഉടൻ പ്രവർത്തനം തുടങ്ങും. വാഴപ്പഴം, തേൻ എന്നിവയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ തയാറാക്കുക. ഈ വർഷം തന്നെ നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കായി ഒരു അഗ്രോ പാർക്ക് ആരംഭിക്കാൻ ആലോചിക്കുന്നു.
വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക രജിസ്ട്രേഷൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രത്യേകതകളുള്ള വിവിധ ഉത്പന്നങ്ങൾക്ക് ഭൗമസൂചിക രജിസ്ട്രേഷനെടുക്കും. നാടൻ വിത്തുകൾ ഉത്പാദിപ്പിച്ച് കർഷകരിലെത്തിക്കാൻ വേണ്ട നടപടി കാർഷിക സർവകലാശാലയുമായി ചേർന്ന് സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇത്തരം വിത്തുകൾ ഉൾപ്പെടുത്തി അന്പലവയലിൽ വിത്തുത്സവം സംഘടിപ്പിക്കും. തരിശു നിലങ്ങളുടെ മാപ്പിംഗ് നടത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് കൃഷിമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. കാർഷികോത്പാദന കമ്മീഷണർ ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു.
പത്തു വർഷത്തിനകം നാളികേര ഉത്പാദനം വർധിപ്പിക്കുന്ന തരത്തിലായിരിക്കും കോക്കനട്ട് മിഷൻ പദ്ധതിക്കു രൂപം നൽകുക. വിത്തിന്റെ ഉടമസ്ഥാവകാശം ഒരു ഏജൻസിക്കും ലഭിക്കില്ലെന്നും മറിച്ച് വിത്തിന്റെ പരമാധികാരം കർഷകനായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിന് തൃശൂരിൽ അഗ്രോ പാർക്ക് ഉടൻ പ്രവർത്തനം തുടങ്ങും. വാഴപ്പഴം, തേൻ എന്നിവയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ തയാറാക്കുക. ഈ വർഷം തന്നെ നാളികേരത്തിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾക്കായി ഒരു അഗ്രോ പാർക്ക് ആരംഭിക്കാൻ ആലോചിക്കുന്നു.
വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക രജിസ്ട്രേഷൻ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രത്യേകതകളുള്ള വിവിധ ഉത്പന്നങ്ങൾക്ക് ഭൗമസൂചിക രജിസ്ട്രേഷനെടുക്കും. നാടൻ വിത്തുകൾ ഉത്പാദിപ്പിച്ച് കർഷകരിലെത്തിക്കാൻ വേണ്ട നടപടി കാർഷിക സർവകലാശാലയുമായി ചേർന്ന് സ്വീകരിച്ചിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇത്തരം വിത്തുകൾ ഉൾപ്പെടുത്തി അന്പലവയലിൽ വിത്തുത്സവം സംഘടിപ്പിക്കും. തരിശു നിലങ്ങളുടെ മാപ്പിംഗ് നടത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനതല കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് കൃഷിമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. കാർഷികോത്പാദന കമ്മീഷണർ ടിക്കാറാം മീണ അധ്യക്ഷത വഹിച്ചു.