തിരുവനന്തപുരം: വായ്പാ തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികളുടെ ഉറപ്പ്. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബാങ്ക് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ചു വായ്പകൾ പുനഃക്രമീകരിക്കുക, ഹ്രസ്വകാല വായ്പകൾ ദീർഘകാലവായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ബാങ്കുകൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. കമ്പനികൾ ജപ്തി ചെയ്യാൻ ബാങ്കുകൾ അസറ്റ് റീസ്ട്രക്ചറിംഗ് കമ്പനിക്ക് കൈമാറുന്നത് നിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ചു വായ്പകൾ പുനഃക്രമീകരിക്കുക, ഹ്രസ്വകാല വായ്പകൾ ദീർഘകാലവായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ ബാങ്കുകൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. കമ്പനികൾ ജപ്തി ചെയ്യാൻ ബാങ്കുകൾ അസറ്റ് റീസ്ട്രക്ചറിംഗ് കമ്പനിക്ക് കൈമാറുന്നത് നിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.