കൊച്ചി: വളരെ കഠിനമായ ഹൃദയാഘാതങ്ങളിൽ പോലും കേരളത്തിലെ അതിജീവന നിരക്ക് അമേരിക്കയിലെ നിരക്കിനു ഒപ്പമാണെന്നു പഠന റിപ്പോർട്ട്. ആവശ്യമായ മുൻകരുതലുകൾ കൂടി സ്വീകരിച്ചാൽ ഹൃദ്രോഗത്തെ വരുതിയിൽ നിർത്താൻ കഴിയുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകമാണു പഠനം നടത്തിയത്.
പ്രശസ്തമായ -ജേർണൽ ഓഫ് അമേരിക്കൽ മെഡിക്കൽ അസോസിയേഷന്റെ പുതിയ ലക്കത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അക്യൂട്ട് കൊറോണറി സിൻഡ്രോം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇൻ കേരള (എസിഎസ് ക്വിക് ) എന്ന പേരിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കഠിനമായ ഹൃദയാഘാതങ്ങളിൽ കേരളത്തിലെ അതിജീവന നിരക്ക് 95 ശതമാനത്തിൽ അധികമാണെന്നു ഡോ. പി.പി. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്തമായ -ജേർണൽ ഓഫ് അമേരിക്കൽ മെഡിക്കൽ അസോസിയേഷന്റെ പുതിയ ലക്കത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അക്യൂട്ട് കൊറോണറി സിൻഡ്രോം ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇൻ കേരള (എസിഎസ് ക്വിക് ) എന്ന പേരിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. കഠിനമായ ഹൃദയാഘാതങ്ങളിൽ കേരളത്തിലെ അതിജീവന നിരക്ക് 95 ശതമാനത്തിൽ അധികമാണെന്നു ഡോ. പി.പി. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു.