+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.എം. മാണിയെ ചൊല്ലി തർക്കം എൽഡിഎഫിൽ: തിരുവഞ്ചൂർ

കോട്ടയം: കെ.എം. മാണിയെ എൽഡിഎഫിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം
കെ.എം. മാണിയെ ചൊല്ലി തർക്കം  എൽഡിഎഫിൽ: തിരുവഞ്ചൂർ
കോട്ടയം: കെ.എം. മാണിയെ എൽഡിഎഫിൽ കൊണ്ടുവന്ന് സിപിഐയെ പുറത്തുചാടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

മാണിയെ കിട്ടണമെന്ന മട്ടിൽ ഒരു വെടിക്ക് രണ്ടുപക്ഷിയെന്ന നേട്ടമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. മാണിയെച്ചൊല്ലി എൽഡിഎഫിലാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്. മാണി വന്നാൽ സിപിഐ മുന്നണിയിലുണ്ടാവില്ലെന്ന് കാനം രാജേന്ദ്രൻ പരസ്യമായി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സിപിഐ ദേശീയ നേതൃത്വത്തിന്‍റെ അഭിപ്രായമാണ് പ്രസക്തം. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന പി.കെ. വാസുദേവൻ ഇടതുപക്ഷ ഐക്യത്തിനായി 1978 മുതൽ ഇടതുമുന്നണിയുമായി ചേർന്ന് പ്രവർത്തിച്ചു. അത് വെട്ടിമാറ്റാൻ സിപിഐ ദേശീയ നേതൃത്വം തയാറാവുമോ എന്നാണറിയേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.

സിപിഐ കോണ്‍ഗ്രസിനൊപ്പംനിന്ന കാലത്താണ് സി. അച്യുതമേനോൻ എന്ന മികച്ച മുഖ്യമന്ത്രിയെ ലഭിച്ചത്. 1977ൽ 111 സീറ്റുകളുമായി മുന്നണി ചരിത്രം സൃഷ്ടിച്ചു. അന്നത്തെ മുന്നണി ജനവികാരം മനസിലാക്കിയുള്ളതായിരുന്നു. കോണ്‍ഗ്രസുമായി യോജിച്ചുനിന്നപ്പോഴാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സിപിഐക്ക് എംപിയും എംഎൽഎയും കൂടുതൽ വോട്ടും ലഭിച്ചത്. അവരെയാണ് പിന്നീട് സിപിഎം കൈക്കലാക്കിയത്. സിപിഐ ഇപ്പോൾ കോണ്‍ഗ്രസിലേക്കു വരുന്നതിനു താൽപര്യം അറിയിച്ചിട്ടില്ല. കെ.എം. മാണി യുഡിഎഫിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചു തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്. മാണിയെ കോണ്‍ഗ്രസ് പുറത്താക്കിയതല്ല. മുന്നണിയിലേക്ക് വരണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആഗ്രഹം. ആളുകളെ അപമാനിച്ചല്ല, ബഹുമാനിച്ചാണ് കോണ്‍ഗ്രസ് കൂടെനിർത്തുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.