തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സബ് രജിസ്ട്രാർ കണ്ണൂർ പുഴാതി സ്വദേശി പി.വി. വിനോദ് കുമാറിനെയാണ് (50 അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
കരിമ്പം സ്വദേശിയിൽ നിന്നു 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. അമ്മയുടെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്കു ദാനാധാരം രജിസ്റ്റർചെയ്യുന്നതിനാണ് യുവാവ് ഓഫീസിൽ എത്തിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവത്രെ.
വിജിലൻസ് ഡിവൈഎസ്പി വി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ നിരോധിച്ച 500 ന്റെ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാളിൽനിന്നു പിടിച്ചെടുത്തു. വിനോദ് കുമാറിന്റെ പുഴാതിയിലുള്ള വീട്ടിലും സംഘം പരിശോധന നടത്തി.
കരിമ്പം സ്വദേശിയിൽ നിന്നു 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. അമ്മയുടെ പേരിലുള്ള സ്വത്ത് തന്റെയും സഹോദരന്റെയും പേരിലേക്കു ദാനാധാരം രജിസ്റ്റർചെയ്യുന്നതിനാണ് യുവാവ് ഓഫീസിൽ എത്തിയത്. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവത്രെ.
വിജിലൻസ് ഡിവൈഎസ്പി വി. മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ നിരോധിച്ച 500 ന്റെ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാളിൽനിന്നു പിടിച്ചെടുത്തു. വിനോദ് കുമാറിന്റെ പുഴാതിയിലുള്ള വീട്ടിലും സംഘം പരിശോധന നടത്തി.