കണ്ണൂർ: പാർട്ടി നിലപാടുകളെയും പാർട്ടിയുടെ ആശയങ്ങളെയും വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കാറൽമാർക്സിന്റെ 200-ാം ജന്മവാർഷികത്തിന്റെയും മൂലധനത്തിന്റെ 150-ാം വാർഷികത്തിന്റെയും ഭാഗമായി കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തിയ സെമിനാറിലാണ് എം.എ. ബേബി തന്റെ അഭിപ്രായങ്ങൾ തുറന്നടിച്ചത്. മാർക്സിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നവരും പ്രായോഗികമാക്കുന്നവരും സിദ്ധാന്തങ്ങൾ മാത്രം ഉൾക്കൊണ്ടാൽ പോരാ; മാർക്സിന്റെ ജീവിതംകൂടി പഠിക്കണം.
മൂലധനം എഴുതുമ്പോൾ മാർക്സ് കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോയത്. ദാരിദ്ര്യം മാർക്സിനെയും കുടുംബത്തെയും വല്ലാതെ വേട്ടയാടിയിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും കാരണം തന്റെ രണ്ടു മക്കളെ മാർക്സിന് നഷ്ടപ്പെട്ടു.
വീടിന്റെ വാടക കൊടുക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇക്കാര്യങ്ങൾ മാർക്സിസ്റ്റ് ആശയങ്ങളുടെ വക്താക്കൾ ഉൾക്കൊള്ളണം. തന്റെ കുട്ടികളെ അൺ എയ്ഡഡ് സ്കൂളുകളിലേക്ക് അയച്ചിട്ട് പൊതുവിദ്യാഭ്യാസ മേഖല തകരുന്നുവെന്ന് നിലവിളിച്ച ഇടതുപക്ഷ പ്രസ്ഥാനക്കാരെ താൻ മന്ത്രിയായപ്പോൾ നേരിട്ട് കണ്ടുവെന്നും എം.എ. ബേബി പറഞ്ഞു.
പരിസ്ഥിതി പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് കാണിക്കാൻ മാത്രം ഏതെങ്കിലും വിഷയത്തിൽ മുദ്രാവാക്യം മുഴക്കുകയും പ്രസ്താവന നടത്തുകയുമല്ല വേണ്ടത്.
സ്ത്രീ സമത്വത്തെക്കുറിച്ച് പറയുമ്പോഴും ഇക്കാര്യത്തിൽ പിന്നിൽത്തന്നെയാണ്. സെമിനാറിന്റെ ഉദ്ഘാടനവേദി ചൂണ്ടിക്കാണിച്ചുകൊണ്ട് പേരിനെങ്കിലും സ്ത്രീ പ്രതിനിധിയെ പങ്കെടുപ്പിക്കാഞ്ഞത് മോശമായെന്നും എം.എ. ബേബി പറഞ്ഞു.
മൂലധനം എഴുതുമ്പോൾ മാർക്സ് കടുത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോയത്. ദാരിദ്ര്യം മാർക്സിനെയും കുടുംബത്തെയും വല്ലാതെ വേട്ടയാടിയിരുന്നു. പട്ടിണിയും പോഷകാഹാരക്കുറവും കാരണം തന്റെ രണ്ടു മക്കളെ മാർക്സിന് നഷ്ടപ്പെട്ടു.
വീടിന്റെ വാടക കൊടുക്കാൻപോലും ഗതിയില്ലാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇക്കാര്യങ്ങൾ മാർക്സിസ്റ്റ് ആശയങ്ങളുടെ വക്താക്കൾ ഉൾക്കൊള്ളണം. തന്റെ കുട്ടികളെ അൺ എയ്ഡഡ് സ്കൂളുകളിലേക്ക് അയച്ചിട്ട് പൊതുവിദ്യാഭ്യാസ മേഖല തകരുന്നുവെന്ന് നിലവിളിച്ച ഇടതുപക്ഷ പ്രസ്ഥാനക്കാരെ താൻ മന്ത്രിയായപ്പോൾ നേരിട്ട് കണ്ടുവെന്നും എം.എ. ബേബി പറഞ്ഞു.
പരിസ്ഥിതി പ്രവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് കാണിക്കാൻ മാത്രം ഏതെങ്കിലും വിഷയത്തിൽ മുദ്രാവാക്യം മുഴക്കുകയും പ്രസ്താവന നടത്തുകയുമല്ല വേണ്ടത്.
സ്ത്രീ സമത്വത്തെക്കുറിച്ച് പറയുമ്പോഴും ഇക്കാര്യത്തിൽ പിന്നിൽത്തന്നെയാണ്. സെമിനാറിന്റെ ഉദ്ഘാടനവേദി ചൂണ്ടിക്കാണിച്ചുകൊണ്ട് പേരിനെങ്കിലും സ്ത്രീ പ്രതിനിധിയെ പങ്കെടുപ്പിക്കാഞ്ഞത് മോശമായെന്നും എം.എ. ബേബി പറഞ്ഞു.