കൊച്ചി: അഞ്ചുപേരുടെ മരണത്തിനിടയാക്കി കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിക്കുകാരണംഅസറ്റിലിൻ വാത കത്തിന്റെസാന്നിധ്യമാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘങ്ങൾ. സംസ്ഥാന പോലീസിന്റെ ഫോറൻസിക് പരിശോധന ബുധനാഴ്ച പൂർത്തിയായിരുന്നു.
പൊട്ടിത്തെറി നടന്ന കപ്പലിലെ ടാങ്കിനുള്ളിൽ നടത്തിയ വിശദ പരിശോധനയിൽ അസറ്റിലിൻ പൈപ്പുകൾ മാത്രമാണു കണ്ടെത്തിയിരിക്കുന്നത്. അസറ്റിലിനും ഓക്സിജനും അല്ലാതെ മറ്റൊരു വാതകം ടാങ്കിനുള്ളിൽ വരാനുള്ള സാധ്യതയും വിരളമാണ്.
തലേദിനത്തെ ജോലികൾക്കു ശേഷം ടാങ്കിനുള്ളിലെ അസറ്റിലിൻ പൈപ്പുകൾ പൂട്ടിയിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. അതുമൂലം അപകടം നടന്ന ചൊവ്വാഴ്ച രാവിലെവരെ അസറ്റ്ലിൻ ചോർന്നിരിക്കാം. രാവിലെ നടത്താറുള്ള പതിവ് സുരക്ഷാപരിശോധനയിലെ വീഴ്ച കാരണം വാതകത്തിന്റെ സാന്നിധ്യം അറിഞ്ഞിരിക്കാനും സാധ്യതയില്ല.
ഇക്കാര്യങ്ങൾ ഉറപ്പിക്കാനായി പോലീസ് സംഘം ജീവനക്കാരെയടക്കം അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും. കപ്പൽശാലയിൽനിന്നു പല രേഖകളും പോലീസ് സംഘത്തിനു ലഭിക്കാനുണ്ട്. രാവിലെ നടത്തിയ സുരക്ഷാ പരിശോധന സംബന്ധിച്ച രേഖകൾ അടക്കം.
എല്ലാ ദിവസവും രാവിലെ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണു ജീവനക്കാർ ടാങ്കിനുള്ളിലേക്കു ജോലിക്കായി കയറുക. ഈ ചട്ടം അന്നേ ദിവസം പാലിച്ചിട്ടുണ്ടെന്നാണ് കപ്പൽശാല അധികൃതരുടെ വിശദീകരണം. പക്ഷേ, ഇതു നടന്നിട്ടുണ്ടെങ്കിൽ അസറ്റിലിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നാണ് അന്വേഷണ സംഘങ്ങൾ കരുതുന്നത്. സുരക്ഷാ പരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും വിശദമായ രേഖകൾ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി പി.പി. ഷംസ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ടിൽ അസറ്റിലിന്റെ സാന്നിധ്യമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകും.
അതേസമയം, സംഭവത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ അസറ്റിലിൻ വാതകമാണ് അപകടത്തിനു കാരണമായതെന്ന വിലയിരുത്തലിലാണ് ഇവരും എത്തിയിട്ടുള്ളത്. വരുന്ന നാലു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചോദ്യം ചെയ്യൽ അടക്കം ഇതിനകം പൂർത്തിയാക്കാനുണ്ടെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കപ്പൽശാലാ ജോയിന്റ് ഡയറക്ടർ അരുണൻ പറഞ്ഞു.
എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന ഒഎൻജിസിയുടെ സാഗർഭൂഷണ് എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറി നടന്ന കപ്പലിലെ ടാങ്കിനുള്ളിൽ നടത്തിയ വിശദ പരിശോധനയിൽ അസറ്റിലിൻ പൈപ്പുകൾ മാത്രമാണു കണ്ടെത്തിയിരിക്കുന്നത്. അസറ്റിലിനും ഓക്സിജനും അല്ലാതെ മറ്റൊരു വാതകം ടാങ്കിനുള്ളിൽ വരാനുള്ള സാധ്യതയും വിരളമാണ്.
തലേദിനത്തെ ജോലികൾക്കു ശേഷം ടാങ്കിനുള്ളിലെ അസറ്റിലിൻ പൈപ്പുകൾ പൂട്ടിയിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. അതുമൂലം അപകടം നടന്ന ചൊവ്വാഴ്ച രാവിലെവരെ അസറ്റ്ലിൻ ചോർന്നിരിക്കാം. രാവിലെ നടത്താറുള്ള പതിവ് സുരക്ഷാപരിശോധനയിലെ വീഴ്ച കാരണം വാതകത്തിന്റെ സാന്നിധ്യം അറിഞ്ഞിരിക്കാനും സാധ്യതയില്ല.
ഇക്കാര്യങ്ങൾ ഉറപ്പിക്കാനായി പോലീസ് സംഘം ജീവനക്കാരെയടക്കം അടുത്ത ദിവസങ്ങളിൽ ചോദ്യംചെയ്യും. കപ്പൽശാലയിൽനിന്നു പല രേഖകളും പോലീസ് സംഘത്തിനു ലഭിക്കാനുണ്ട്. രാവിലെ നടത്തിയ സുരക്ഷാ പരിശോധന സംബന്ധിച്ച രേഖകൾ അടക്കം.
എല്ലാ ദിവസവും രാവിലെ പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷമാണു ജീവനക്കാർ ടാങ്കിനുള്ളിലേക്കു ജോലിക്കായി കയറുക. ഈ ചട്ടം അന്നേ ദിവസം പാലിച്ചിട്ടുണ്ടെന്നാണ് കപ്പൽശാല അധികൃതരുടെ വിശദീകരണം. പക്ഷേ, ഇതു നടന്നിട്ടുണ്ടെങ്കിൽ അസറ്റിലിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്നാണ് അന്വേഷണ സംഘങ്ങൾ കരുതുന്നത്. സുരക്ഷാ പരിശോധനയുടെയും ഫോറൻസിക് പരിശോധനയുടെയും വിശദമായ രേഖകൾ ലഭിച്ച ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി പി.പി. ഷംസ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ടിൽ അസറ്റിലിന്റെ സാന്നിധ്യമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകും.
അതേസമയം, സംഭവത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ അസറ്റിലിൻ വാതകമാണ് അപകടത്തിനു കാരണമായതെന്ന വിലയിരുത്തലിലാണ് ഇവരും എത്തിയിട്ടുള്ളത്. വരുന്ന നാലു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ചോദ്യം ചെയ്യൽ അടക്കം ഇതിനകം പൂർത്തിയാക്കാനുണ്ടെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കപ്പൽശാലാ ജോയിന്റ് ഡയറക്ടർ അരുണൻ പറഞ്ഞു.
എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന ഒഎൻജിസിയുടെ സാഗർഭൂഷണ് എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണു പൊട്ടിത്തെറിയുണ്ടായത്.