തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കാൻ ധാരണയായി. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗമാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശിപാർശ ചെയ്തത്. ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിരക്കുവർധന അംഗീകരിച്ചേക്കും.
ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിക്കും. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ട്. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. വിദ്യാർഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതിൽ തുടരും. എന്നാൽ, വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന അവരുടെ നിരക്കിലുമുണ്ടാകും.
ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിരക്കു വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാനാണു സാധ്യത. അജൻഡകൾ കൂടുതലാണെങ്കിൽ നാളെയും മന്ത്രിസഭായോഗം ചേർന്നേക്കും. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.
ഇടതുമുന്നണിയുടെ അടിയന്തര യോഗത്തിൽ നിരക്കു വർധനയ്ക്കുള്ള കരടു ശിപാർശ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് അവതരിപ്പിച്ചത്.
ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിക്കും. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശിപാർശയുണ്ട്. ഓർഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. വിദ്യാർഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ളതോതിൽ തുടരും. എന്നാൽ, വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന അവരുടെ നിരക്കിലുമുണ്ടാകും.
ഇന്നു ചേരുന്ന മന്ത്രിസഭായോഗം നിരക്കു വർധന സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കാനാണു സാധ്യത. അജൻഡകൾ കൂടുതലാണെങ്കിൽ നാളെയും മന്ത്രിസഭായോഗം ചേർന്നേക്കും. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.
ഇടതുമുന്നണിയുടെ അടിയന്തര യോഗത്തിൽ നിരക്കു വർധനയ്ക്കുള്ള കരടു ശിപാർശ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനാണ് അവതരിപ്പിച്ചത്.